ടെൽ അവീവ്: ഹമാസ് ഭീകരവാദികൾക്കെതിരെയുള്ള ആക്രമണങ്ങൾ വെറും തുടക്കം മാത്രമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ഹമാസിനെതിരായ ആക്രമണം ഇസ്രായേൽ കടുപ്പിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഗാസ അതിർത്തിക്ക് സമീപം പതിനായിരക്കണക്കിന് സൈനികരെയാണ് ഇസ്രായേൽ വിന്യസിച്ചിരിക്കുന്നത്.
”നമ്മുടെ ശത്രുക്കൾ ഇപ്പോൾ വില കൊടുത്തു തുടങ്ങിയിരിക്കുകയാണ്. എന്താണ് ഇപ്പോൾ അവിടെ സംഭവിക്കുന്നത് എന്ന് വെളിപ്പെടുത്താൻ കഴിയില്ല. പക്ഷേ ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാൻ നിങ്ങളോട് പറയുകയാണ്” നെതന്യാഹു വ്യക്തമാക്കി. പലസ്തീൻ മേഖലയിലേക്ക് കടന്ന സൈന്യം ഹമാസിന്റെ ശക്തികേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
എന്തു വില കൊടുത്തും ഹമാസിനെ നശിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കലും ഞങ്ങൾക്ക് മറക്കാനാകില്ല. ഈ ഭീകരതയെ കുറിച്ച് മറക്കാൻ ലോകത്തേയും ഞങ്ങൾ അനുവദിക്കില്ല. ശക്തി മുഴുവൻ ഉപയോഗിച്ച് ശത്രുക്കളോട് പോരാടുമെന്നും” നെതന്യാഹു പറഞ്ഞു. ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ 1800-ഓളം പേർ കൊല്ലപ്പെട്ടതായാണ് വിവരം.
തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ കൈയിട്ടുവാരി ഉദ്യോഗസ്ഥന്‍ അടിച്ചുമാറ്റിയത് ലക്ഷങ്ങള്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലര്‍ക്ക് ദിലീപ് ഡി. ദിനേഷ് ആണ്…
ദില്ലി : ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ. കാലാവധി ഏഴ് ദിവസത്തേക്ക്…
ഷിംല: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. രാഹുലിന്റെ റാലികൾ പോലെ തന്നെ തകർച്ചയിലാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ…
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് മുതൽ അന്വേഷണം തുടങ്ങും. ഇടുക്കിയിൽ ഇന്നെത്തുന്ന അന്വേഷണ സംഘം കോഴ ആവശ്യപ്പെട്ടുള്ള…
കൊൽക്കത്ത: റേമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ കരതൊട്ടു. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലായിരുന്നു ചുഴലിക്കാറ്റ് വീശിയടിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ…