ദില്ലി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2027 ഓടെ പൂര്‍ത്തിയാകുമെന്ന് റിപ്പോർട്ടുകൾ. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ കൊറിഡോറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ് ഇപ്പോൾ. ആഗോള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് റെയില്‍ ഇടനാഴിയുടെ നിര്‍മ്മാണം നടത്തുന്നത് എന്ന് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സതീഷ് അഗ്‌നിഹോത്രി പറഞ്ഞു. പദ്ധതി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി 4-5 രാജ്യങ്ങളില്‍ മാത്രം ലഭ്യമായ അത്യാധുനിക കട്ടിംഗ് എഡ്ജ് സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ ആവശ്യകതകള്‍ മൂന്നില്‍ ഒന്നായി കുറയ്ക്കുന്ന വയഡക്ട് അധിഷ്ഠിത സാങ്കേതികവിദ്യയും എന്‍എച്ച്എസ്ആര്‍സിഎല്‍ ഉപയോഗിക്കുന്നുണ്ട്.
അതേസമയം 11,000 ത്തോളം ഗിര്‍ഡറുകള്‍ ഇനിയും ഇടേണ്ടതുണ്ട്. ഇതില്‍ ഒന്നിന് തന്നെ ഒരാഴ്ച സമയമെടുക്കും. അപ്പോള്‍ ഇനിയും എത്ര സമയം വേണമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. 2027 ഓടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ഇന്ത്യയും ജപ്പാനും പ്രവര്‍ത്തിക്കുന്നത്. എന്നാൽ പരീക്ഷണ ഘട്ടങ്ങള്‍ക്കായി, സൂറത്ത് മുതല്‍ ബിലിമോറ വരെയുള്ള ഭാഗത്തിന്റെ നിര്‍മ്മാണം ആദ്യം പൂര്‍ത്തിയാക്കും. അതോടൊപ്പം മറ്റ് ഭാഗങ്ങളിലും നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഗുജറാത്തിലെ 332 കിലോമീറ്ററില്‍ 130 കിലോമീറ്റര്‍ നീളത്തിലെ വിവിധ സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി എല്ലാ സിവില്‍ ടെന്‍ഡറുകളും നല്‍കിക്കഴിഞ്ഞു. ട്രാക്കിന്റെ സാങ്കേതികവിദ്യ ജപ്പാനില്‍ നിന്നാണ് എത്തുന്നത്. ഗുജറാത്തില്‍ 99 ശതമാനം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായെങ്കിലും മഹാരാഷ്ട്രയില്‍ ഇത് 68 ശതമാനം മാത്രമേ ആയിട്ടുള്ളൂ.
ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…
ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ശാസ്ത്ര ലോകത്തും മാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്.…
ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ് 'അയൺ ബീം' (Iron Beam) എന്ന…
ഭൂമിയിൽ നിന്ന് ഏകദേശം 13 കോടി പ്രകാശവർഷം അകലെയുള്ള 'എൻജിസി 3783' (NGC 3783) എന്ന സർപ്പിള ഗാലക്സിയുടെ മധ്യഭാഗത്ത്…
യഥാർത്ഥത്തിൽ വിജയത്തിന്റെ താക്കോൽ നമ്മുടെ മനസ്സിൽ തന്നെയാണ് ഉള്ളത്. വേദത്തിൽ ഇതുമായി ബന്ധപ്പെട്ട് ഒരു മന്ത്രമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ രാജേഷ്…
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…