ഇസ്ലാമബാദ്: വെള്ളപ്പൊക്കത്തിൽ പാകിസ്ഥാനിലെ ഹസ്സനാബാദ് പാലം തകര്‍ന്നു. ക്രമാതീതമായി ചൂട് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് വടക്കന്‍ പാകിസ്ഥാനിലെ ഷിഷ്പര്‍ ഹിമാനി വളരെ പെട്ടെന്ന് തന്നെ ഉരുകുകയും അത് വലിയ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു, പാലം തകരുന്നതിന് കാരണമായത്. പാകിസ്ഥാനെയും ചൈനയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഹസ്സനാബാദ് പാലം. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ പ്രധാന ഭാഗമായ ഈ പാലം ചൈനയാണ് പാകിസ്ഥാന് വേണ്ടി നിര്‍മ്മിച്ച് നല്‍കിയത്.
അതേസമയം ഹൈമ തടാക വിസ്‌ഫോടനം എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഈ വെള്ളപ്പാച്ചിലിലാണ് ഹസ്സനാബാദ് പാലം തകര്‍ന്നത്. ഇത് കൂടാതെ, ഹസ്സനാബാദിലെ രണ്ട് വൈദ്യുതി നിലയങ്ങളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടുണ്ട്. ഹുന്‍സ താഴ്വരയിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ കാരക്കോറം ഹൈവേയിലാണ് ചരിത്രപ്രസിദ്ധമായ പാലം സ്ഥിതിചെയ്തിരുന്നത്. ഈ പാലം തകര്‍ന്നതോടെ പാകിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം വിശ്ചേദിക്കപ്പെട്ടിരിക്കുകയാണ്.
അമേരിക്കയെയും വേണ്ടിവന്നാൽ ഇന്ത്യ പിണക്കും ! രാജ്യത്തിന്റെ താൽപ്പര്യമാണ് പ്രധാനം I CHABAHAR PORT
തിരുവനന്തപുരം: പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് എസ്എച്ച്ഒ മറുപടിയില്‍ നിന്നു വ്യക്തമായതായി വനിതാ…
മോദിയുടെ ഇറാനുമായുള്ള നീക്കത്തിൽ മുട്ടിടിച്ച് അമേരിക്ക ; ഭയപ്പെടുന്നത് എന്തിന് ? ഒന്നല്ല, കാരണങ്ങൾ ഏറെ
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്ത് പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും…
ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. കുട്ടികളുൾപ്പെടെ ഏഴു പേരെയാണ് കാണാതായിരുന്നത്. ഇന്നലെ രാവിലെ നർമദ നദിയിലെ…
ലക്‌നൗ: ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരോടും വിവേചനം കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിൽ തനിക്കുള്ള പ്രതിച്ഛായ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒരു…