തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിർമാണത്തിന് ആവശ്യമായ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന ഇടക്കാല ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ സർക്കാരിനോടും പോലീസിനോടും കോടതി നിർദേശിച്ചു. അദാനിയുടെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികളിൽ സമരക്കാർക്കും സർക്കാരിനും കോടതി നോട്ടീസ് അയച്ചു
റോഡിലെ തടസ്സങ്ങൾ നീക്കം ചെയ്യണമെന്ന് നേരത്തെ നിർദേശിച്ചിരുന്നതാണ്. പോലീസിന് കഴിയില്ലെങ്കിൽ കേന്ദ്രസേനയെ ആവശ്യപ്പെടാനും കൃത്യമായി പറഞ്ഞിരുന്നില്ലേയെന്നും കോടതി ചോദിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയമോ സമരമോ കോടതിയുടെ പരിഗണനയിലില്ല. നിർമാണത്തിന് തടസ്സമുണ്ടാകരുതെന്നാണ് കോടതിയുടെ പരിഗണനാ വിഷയം
പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയാണ് വിവിധ ഇടവകകളിൽ നിന്ന് ആളെയിറക്കി സമരം നടത്തുന്നത്. പണി നിലച്ചത് കാരണം 100 കോടി നഷ്ടപരിഹാരമാണ് അദാനി ഗ്രൂപ്പ് സർക്കാരിനോട് ചോദിക്കുന്നത്.
മുതിർന്ന ആർ എസ്സ് എസ്സ് പ്രചാരകനും പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകുമായ ജെ നന്ദകുമാറിന്റെ പ്രഭാഷണം I J NANDAKUMAR
ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിന്റെ ക്രൂരമായ കൊലപാതകത്തിന് പിന്നിൽ ഹണി ട്രാപ്പെന്ന് വിവരം. കൊലപാതകം ആസൂത്രണം ചെയ്ത ബംഗ്ലാദേശ്…
ഇന്നലെ ഇടവ വെറ്റക്കടയ്ക്കു സമീപം കടലില്‍ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം സംസ്കരിച്ചു. ഇടവ വെണ്‍കുളം ചെമ്പകത്തിന്‍മൂട് പ്ലാവിളയില്‍…
ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം ഏതാണെന്ന് അറിയാനായി ഭാര്യയുടെ ഗര്‍ഭപാത്രം അരിവാൾ ഉപയോഗിച്ച് കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഉത്തര്‍പ്രദേശ്…
ബാര്‍ കോഴ ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്തു നല്‍കി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായും…
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജിയിലാണ്…