ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഹിന്ദുക്കളെയും സിഖ് വിഭാഗങ്ങളെയും ഭീഷണിപ്പെടുത്തി വീടുകൾക്ക് മുൻപിൽ പോസ്റ്ററുകൾ. കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെയായിരുന്നു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രദേശത്തെ വീടുകളുടെ ചുവരുകളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹിന്ദുക്കളും സിഖ് വിഭാഗങ്ങളും എത്രയും വേഗം നാട് വിടണം എന്നാണ് ഭീഷണി. നിർദ്ദേശം അംഗീകരിച്ചില്ലെങ്കിൽ ശക്തമായ പ്രത്യാഘാതം ആയിരിക്കും ഉണ്ടാകുക എന്നും പോസ്റ്ററിൽ മുന്നറിയിപ്പ് ഉണ്ട്. ഇത് കണ്ട പ്രദേശവാസികൾ ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഭീകരരാണ് പോസ്റ്ററിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. വിവരം ലഭിച്ചയുടൻ പോലീസെത്തി പ്രദേശത്ത് പരിശോധന നടത്തി. ഗ്രാമത്തിൽ സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പോസ്റ്ററുകൾ സ്ഥലത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി മഴ നിർത്താതെ പെയ്യുകയാണ്. അടുത്ത 2 മണിക്കൂർ കൂടി…
ഹൈദരാബാദ്: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രധാന പ്രതി പിടിയിൽ. പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഹൈദരാബാദ്…
സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling
ദില്ലി: ലോക്‌സഭാ എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…
പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA
'എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ' ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll