കലാപം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശിൽ നിന്ന് അതിർത്തിയിലൂടെ നേപ്പാളിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഏതാനും ബംഗ്ലാദേശ് പൗരന്മാരെ തടഞ്ഞതായി നേപ്പാൾ സൈന്യം അറിയിച്ചു. ഇന്ത്യ – നേപ്പാൾ അതിർത്തി വഴിയായിരുന്നു നുഴഞ്ഞു കയറ്റ ശ്രമം നടന്നതെന്നാണ് വിവരം. അതേസമയം ബംഗ്ലാദേശിൽ സ്ഥിഗതിഗതികൾ സാധാരണ ഗതിയിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ് സ്കൂളുകൾ വീണ്ടും തുറന്നു, പൊതുഗതാഗതം സാധാരണ ഗതിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഫാക്ടറികൾ പ്രവർത്തിച്ചു തുടങ്ങി. പോലീസ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങി. എന്നാൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കലാപകാരികൾ തന്നെയാണ് ക്രമസമാധകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം.
ഈ മാസം അഞ്ചിനാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വയ്ക്കുന്നതും പാലായനം ചെയ്യുന്നതും. പിന്നാലെ പ്രക്ഷോഭത്തിന് വംശഹത്യയുടെ നിറം കൈവന്നു. രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങൾ നിരന്തരം ആക്രമിക്കപ്പെട്ടു.
ഹിന്ദു, ബുദ്ധ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിലും അതിർത്തി കടന്നുള്ള അഭയാർഥി പ്രവാഹത്തിലും നേപ്പാൾ ആശങ്കയിലാണ്. നേപ്പാളിലെ ജനസംഖ്യയുടെ 81 ശതമാനത്തിലധികം ഹിന്ദുക്കളും 8% ബുദ്ധമതക്കാരുമാണ്. ബംഗ്ലാദേശും നേപ്പാളും നേരിട്ട് അന്താരാഷ്ട്ര അതിർത്തി പങ്കിടുന്നില്ലെങ്കിലും ഇന്ത്യയുടെ അധികാര പരിധിയിലുള്ള സിലിഗുരി ഇടനാഴി വഴി വടക്കൻ ബംഗ്ലാദേശിൽ നിന്ന് നേപ്പാളിൻ്റെ തെക്കുകിഴക്കൻ പ്രദേശമായ തെറായിയിൽ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. 1971-ലെ ബംഗ്ളാദേശ് വിമോചന സമര സമയത്തും സമാനമായ അഭയാർത്ഥി പ്രവാഹം നേപ്പാൾ നേരിട്ടിരുന്നു.
നേപ്പാളിലെ സുരക്ഷാ ഏജൻസികൾ അതിർത്തി കടന്നുള്ള അഭയാർത്ഥി പ്രവാഹം തടയാൻ തയ്യാറെടുക്കുകയാണ്. ആഭ്യന്തര മന്ത്രാലയം ജില്ലാ ഭരണകൂട ഓഫീസുകൾക്കും സുരക്ഷാ ഏജൻസികൾക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നേപ്പാളും ഇന്ത്യയും തമ്മിലുള്ള അതിർത്തി തുറന്നതാണ്, അതായത് ഇന്ത്യൻ പൗരന്മാർക്ക് നേപ്പാളിലേക്ക് കടക്കാൻ യാതൊരു നിയന്ത്രണവുമില്ല. ഇത് ദുരുപയോഗം ചെയ്താണ് ബംഗ്ലാദേശികൾ നേപ്പാളിലേക്ക് കടക്കുന്നത്. ഇന്ത്യക്കാരുമായോ നേപ്പാളികളുമായോ കൂട്ടമായി യാത്ര ചെയ്യുന്ന ബംഗ്ലാദേശികളെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. മനുഷ്യക്കടത്ത് റാക്കറ്റുകൾ ബംഗ്ലാദേശ് പൗരന്മാരെ കടത്താനും സാധ്യതയുണ്ട്. റോഹിങ്ക്യൻ അഭയാർത്ഥികളും നുഴഞ്ഞുകയറ്റത്തിനുള്ള വഴിയായി നേപ്പാൾ-ഇന്ത്യ അതിർത്തി മാറിയതായി കരുതുന്നു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…