തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയുടെ കുതിച്ചു കയറ്റം പുതിയ കാലഘട്ടത്തിന് അനിവാര്യമാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പേരൂർക്കട ലോ അക്കാഡമിയിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പ്രതികരണം. ടെക്നോളജിയിൽ ഡിജിറ്റൽ, സൈബർ രംഗത്താണ് വൻ കുതിച്ചു കയറ്റം നടക്കുന്നത്. 2014ൽ രാജ്യത്ത് 42 കോടി ജനങ്ങൾ തൊഴിൽ ചെയ്തിരുന്നതിൽ 31 കോടി ജനങ്ങൾ അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരായിരുന്നു.
കുട്ടികൾ സ്കൂൾപഠനം പകുതിക്ക് വച്ച് നിർത്തി തൊഴിലിടങ്ങളിലേക് പോകേണ്ട അവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇന്ന് അവസ്ഥ മാറി. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കി. നമ്മൾ നിർമ്മിക്കുന്ന ടെക്നോളജി ഉത്പ്പങ്ങൾ കയറ്റുമതി ചെയ്യാവുന്ന അവസ്ഥയായെന്നും അദ്ദേഹം പറഞ്ഞു. സൈബർ രംഗത്തെ കുറിച്ചും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ചും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് സ്ഥാനാർത്ഥി മറുപടി നൽകി. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൈലാസ് നാഥ് പിള്ള സ്വാഗതം പറഞ്ഞ ചടങ്ങിൽ കോളേജ് അഡ്മിനിസ്ട്രോറ്റീവ് ഡയറക്ടർ പ്രൊ. കെ. അനിൽ കുമാർ നന്ദി പറഞ്ഞു.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…