വാഗമണില്‍ സിമി ക്യാമ്പ് നടന്ന സ്‌ഥലത്തിനു സമീപം വീണ്ടും തീവ്രവാദികള്‍ എത്തിയെന്ന ‘മംഗളം’ വാര്‍ത്തയേത്തുടര്‍ന്ന് ദേശീയ രഹസ്യാന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണമാരംഭിച്ചു. എന്‍.ഐ.എ. സംഘം വാഗമണ്‍ സന്ദര്‍ശിച്ചതിനു പുറമേ, പോലീസ് രഹസ്യാന്വേഷണവിഭാഗവും സംഭവത്തെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് ഡി.ജി.പിക്കു കൈമാറി. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണു സിമി ക്യാമ്പ് നടന്ന സ്‌ഥലം. കഴിഞ്ഞ ഡിസംബര്‍ 17-നാണ് ഇവിടെ സംശയാസ്‌പദമായ സാഹചര്യത്തില്‍ ഏഴംഗസംഘം എത്തിയത്. ഇവര്‍ എത്തിയ വാഹനം കര്‍ണാടക രജിസ്‌ട്രേഷനുള്ളതാണ്. വാഹനം തകരാറായതിനേത്തുടര്‍ന്ന്, സമീപക്ഷേത്രത്തിലെ പൂജാരിയാണു സംശയാസ്‌പദ സാഹചര്യത്തില്‍ സംഘത്തെ കണ്ടത്. പൂജാരി സമീപവാസികളെ വിളിച്ചുകൂട്ടുകയും പോലീസില്‍ അറിയിക്കുകയും ചെയ്‌തെങ്കിലും ഇവര്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ ചോദിച്ചപ്പോള്‍ സമീപത്തെ പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ എത്തിയതാണെന്നായിരുന്നു മറുപടി. ഹിന്ദിയിലായിരുന്നു സംസാരം. എന്നാല്‍, ഇവര്‍ പള്ളിയില്‍ ചെന്നിട്ടില്ലെന്നു പോലീസ് സ്‌ഥിരീകരിച്ചു.
സംഭവം നടന്ന സമയത്തെ ടെലിഫോണ്‍ രേഖകളുള്‍പ്പെടെ പോലീസ് പരിശോധിച്ചുവരുന്നു. മുമ്പും ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും പോലീസ് ഉന്നതര്‍ ഗൗരവമായെടുത്തില്ല. “മംഗളം” വാര്‍ത്തയേത്തുടര്‍ന്ന് എന്‍.ഐ.എ. ഇടപെട്ടതോടെയാണു പോലീസ് നീക്കം ദ്രുതഗതിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. സമീപപ്രദേശങ്ങളിലെ സി.സി. ടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുന്നു.
കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…
ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം...വിവാഹ ചടങ്ങു തീര്‍ന്നു ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു…
തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…
കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…