സംഭാല്‍: ചോദ്യം ചോദിച്ചപ്പോള്‍ മറുപടി നൽകാത്തതിന്റെ പേരിൽ ഹിന്ദു വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അദ്ധ്യാപിക അറസ്റ്റില്‍. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപിക ഷൈസ്തയെ അറസ്റ്റ് ചെയ്തത്. സംഭാല്‍ ജില്ലയിലെ അസ്മോലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദുഗാവാര്‍ ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലായിരുന്നു ഹിന്ദു വിദ്യാര്‍ത്ഥിക്ക് ദുരനുഭവം ഉണ്ടായത്.
അഞ്ചാം ക്ലാസുകാരനാണ് മുഖത്ത് അടിയേറ്റത്. പിതാവ് പരാതി നല്‍കിയതോടെ അതിക്രമം പുറംലോകമറിഞ്ഞത്. അച്ഛന്റെ പരാതിയില്‍ ഐപിസി സെക്ഷന്‍ 153 എ, 323 വകുപ്പുകള്‍ ചുമത്തിയാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്.
ചോദ്യത്തിന് ഉത്തരം പറയാന്‍ സാധിക്കാതിരുന്ന അവനെ അദ്ധ്യാപിക നിര്‍ബന്ധിച്ച് മുസ്ലലീം വിദ്യാര്‍ത്ഥിയെക്കൊണ്ട് തല്ലിക്കുകയായിരുന്നു, ഇത് മകന്റെ മതവികാരം വ്രണപ്പെടുത്തി- പിതാവ് പോലീസിനോട് പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണെന്നു എഎസ്പി വ്യക്തമാക്കി.
യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത…
ബാർ കോഴ വിവാദത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. വെള്ളയമ്പലത്തെ വീട്ടിൽ…
തൃശൂർ : കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.…
ജമ്മു: സൈനിക സേവനത്തിനിടെ അവധിയെടുത്ത് വീട്ടിലേക്ക് പോകുംവഴിയാണ് റൈഫിൾമാൻ ഔറംഗസേബിനെ ഭീകരവാദികൾ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ആ ധീര ദേശാഭിമാനിയുടെ…
ഭാരതീയ വ്യാപാരി വ്യവസായി സംഘിന്റെ നാലാമത് സംസ്ഥാന സമ്മേളനം ഈ മാസം 16 ന് (വരുന്ന ഞായറാഴ്ച്ച ) തിരുവനന്തപുരം…