തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ വാങ്ങിയെന്ന ആരോപണം പൊളിയുന്നു. മാർഗം കളി മത്സരത്തിൽ അർഹിച്ചവർക്ക് തന്നെയാണ് ഒന്നാം സ്ഥാനം നൽകിയതെന്നാണ് വിധികർത്താക്കളുടെ മൊഴി. ഫലം അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മൂന്ന് വിധികർത്താക്കളും ഏകദേശം ഒരേ മാർക്ക് തന്നെയാണ് ഒന്നാം സ്ഥാനം ലഭിച്ച മാർഗംകളിക്ക് നൽകിയതെന്നും പോലീസിൽ ഇവർ മൊഴി നൽകി.
മാർഗം കളിയിൽ ഒന്നാം സ്ഥാനം ലഭിച്ചത് മാർ ഇവാനിയോസ് കോളേജിനാണ്. എന്നാൽ മാർഗംകളി ഫലം അട്ടിമറിക്കാൻ ശ്രമം നടത്തിയെന്നാരോപിച്ച് എസ്‌എഫ്ഐ പ്രവർത്തകർ വിധികർത്താക്കളിൽ ഒരാളായ ഷാജിയെ മർദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷാജി ജീവനൊടുക്കിയത്. എന്നാൽ മത്സര ഫലത്തിൽ അട്ടിമറികളൊന്നും നടന്നിട്ടില്ലെന്നും ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും മറ്റ് രണ്ട് വിധികർത്താക്കൾ കന്റോൺമെന്റ് പോലീസിൽ അറിയിച്ചു.
മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ…
ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇയെ കൈയ്യേറ്റം ചെയ്ത യാത്രക്കാരൻ പിടിയിലായി. ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായരാണ് പിടിയിലായത്. മംഗലാപുരം…
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ…
തിരുവനന്തപുരം കരുമൺകോട് വനത്തിനുള്ളില്‍ ഭാര്യയുടെ ഇരു കാല്‍മുട്ടുകളും ഭർത്താവ് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. സംഭവത്തിൽ പാലോട് പച്ച സ്വദേശി…