ടെൽ അവീവ്: ഗാസ പിടിച്ചെടുക്കാൻ വേണ്ടിയല്ല തങ്ങൾ പോരാടുന്നത്. മറിച്ച്, ഹമാസ് തീവ്രവാദികളെ തുടച്ചു നീക്കുക എന്നത് മാത്രമാണ് തങ്ങളുടെ മുന്നിലുള്ള ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ദീർഘകാലം യുദ്ധം തുടരാൻ ഇസ്രായേലിന് പദ്ധതിയില്ല. എന്നാൽ, വെടി നിർത്തൽ കരാറിന് നിലവിൽ തയ്യാറല്ലെന്നും ലക്ഷ്യം പൂർത്തിയാകും വരെ സൈന്യം പോരാടുമെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ഹമാസുമായുള്ള വെടിനിർത്തൽ എന്നാൽ കീഴടങ്ങൽ എന്നാണ് അർത്ഥം. ഇസ്രായേൽ സൈന്യം അസാധാരണമായ പ്രകടനമാണ് നടത്തുന്നത്. എത്ര സമയമെടുത്താലും ഞങ്ങൾ അത് പൂർത്തിയാക്കും. ഞങ്ങൾ ഗാസ ഭരിക്കാനോ പ്രദേശം കൈവശപ്പെടുത്താനോ ശ്രമിക്കുന്നില്ല. പക്ഷെ, മുന്നോട്ടുള്ള ഭാവി കണക്കിലെടുത്ത് കൊണ്ട് യുദ്ധം തുടരുമെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. അതേസമയം, ഗാസയിൽ നല്ലൊരു ഗവൺമെന്റ് ഉണ്ടാവണം. സാധാരണ ജനങ്ങളെപ്പറ്റി ചിന്തിക്കുന്ന ഒരു സർക്കാർ. ഗാസയിൽ പ്രവേശിച്ച് ഭീകരരെ കൊല്ലാൻ ഇസ്രായേൽ സൈന്യം എന്നും സജ്ജരായിരിക്കും. അതാണ് ഹമാസിനെപ്പോലെയുള്ള ഭീകര സംഘടനകളെ ഭയപ്പെടുത്തുന്നതെന്നും ബെഞ്ചമിൻ നെതന്യാഹു പറയുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…