ടെൽ അവീവ്: ഗാസ പിടിച്ചെടുക്കാൻ വേണ്ടിയല്ല തങ്ങൾ പോരാടുന്നത്. മറിച്ച്, ഹമാസ് തീവ്രവാദികളെ തുടച്ചു നീക്കുക എന്നത് മാത്രമാണ് തങ്ങളുടെ മുന്നിലുള്ള ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ദീർഘകാലം യുദ്ധം തുടരാൻ ഇസ്രായേലിന് പദ്ധതിയില്ല. എന്നാൽ, വെടി നിർത്തൽ കരാറിന് നിലവിൽ തയ്യാറല്ലെന്നും ലക്ഷ്യം പൂർത്തിയാകും വരെ സൈന്യം പോരാടുമെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ഹമാസുമായുള്ള വെടിനിർത്തൽ എന്നാൽ കീഴടങ്ങൽ എന്നാണ് അർത്ഥം. ഇസ്രായേൽ സൈന്യം അസാധാരണമായ പ്രകടനമാണ് നടത്തുന്നത്. എത്ര സമയമെടുത്താലും ഞങ്ങൾ അത് പൂർത്തിയാക്കും. ഞങ്ങൾ ഗാസ ഭരിക്കാനോ പ്രദേശം കൈവശപ്പെടുത്താനോ ശ്രമിക്കുന്നില്ല. പക്ഷെ, മുന്നോട്ടുള്ള ഭാവി കണക്കിലെടുത്ത് കൊണ്ട് യുദ്ധം തുടരുമെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. അതേസമയം, ഗാസയിൽ നല്ലൊരു ഗവൺമെന്റ് ഉണ്ടാവണം. സാധാരണ ജനങ്ങളെപ്പറ്റി ചിന്തിക്കുന്ന ഒരു സർക്കാർ. ഗാസയിൽ പ്രവേശിച്ച് ഭീകരരെ കൊല്ലാൻ ഇസ്രായേൽ സൈന്യം എന്നും സജ്ജരായിരിക്കും. അതാണ് ഹമാസിനെപ്പോലെയുള്ള ഭീകര സംഘടനകളെ ഭയപ്പെടുത്തുന്നതെന്നും ബെഞ്ചമിൻ നെതന്യാഹു പറയുന്നു.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ