ശബരിമല: പന്തളം മുതൽ സന്നിധാനം വരെയുള്ള തിരുവാഭരണ ഘോഷയാത്രയുടെ (Thiruvabharana Ghoshyathra) തത്സമയക്കാഴ്ച ഇന്ന് രാവിലെ 11 മണി മുതൽ തത്വമയി നെറ്റ് വർക്കിൽ. തുടർച്ചയായ നാലാം വർഷമാണ് തത്വമയി ടീം തിരുവാഭരണ ഘോഷയാത്രയുടെ തത്സമയമുള്ള ഭക്തി സാന്ദ്രമായ കാഴ്ചകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. തിരുവാഭരണ യാത്ര കടന്നുപോകുന്ന വഴികളിലെ സ്വീകരണങ്ങൾ, ആചാര അനുഷ്ഠാനങ്ങൾ എല്ലാം തൽസമയം തന്നെ കാണാവുന്നതാണ്. എച്ച് ഡി ദൃശ്യമികവിൽ ഒരുക്കുന്ന തൽസമയ കാഴ്ചയാണിതെന്ന പ്രത്യേകതയുമുണ്ട്.
അതേസമയം മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് പുലർച്ചെ തിരുവാഭരണങ്ങൾ എഴുന്നള്ളിച്ചു. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ 24 അംഗസംഘം ശിരസിലേറ്റി കാൽനടയായാണ് ശബരിമലയിൽ എത്തിയത്. മകരസംക്രമ സന്ധ്യയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണങ്ങൾ ഇക്കുറിയും ശിരസേറ്റിയത് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയാണ്. പന്തളം വലിയതമ്പുരാൻ പി. രാമവർമ രാജയുടെ പ്രതിനിധിയായി ശങ്കർ വർമയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. രാവിലെ 11 മണി വരെ ഭക്തർക്ക് ആഭരണങ്ങൾ ദർശിക്കാനുള്ള സൗകര്യമുണ്ടാകും.
ഉച്ചയോടെ ക്ഷേത്രത്തിൽ ആചാരപരമായ ചടങ്ങുകൾ നടക്കും. രാജപ്രതിനിധി ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും. ഉച്ചയ്‌ക്ക് ഒന്നിന് തിരുവാഭരണങ്ങൾ കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആഭരണ പേടകങ്ങൾ ശിരസിലേറ്റി ശബരിമലയെ ലക്ഷ്യമാക്കി നീങ്ങും. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പു സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ തങ്ങും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്.
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…