ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്കു വീരമൃത്യു. 14 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. സുക്മ-ബിജാപുര്‍ അതിര്‍ത്തി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ ജവാന്മാരെ വനത്തിൽ നിന്ന് പുറത്തെത്തിച്ചു. ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മാവോയിസ്റ്റ് ശക്തി കേന്ദ്രമായ തെകൽഗുഡ ഗ്രാമത്തിൽ ഇന്നലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പുതിയ ക്യാംപ് ആരംഭിച്ചിരുന്നു. പ്രദേശത്ത് സുരക്ഷാസേനകൾ സംയുക്തമായി നടത്തിയ തെരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്.
‘‘മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ തെകൽഗുഡ ഗ്രാമത്തിൽ തിങ്കളാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ പുതിയ ക്യാംപ് ആരംഭിച്ചിരുന്നു. പിന്നാലെ സ്പെഷൽ ടാസ്ക് ഫോഴ്‍സ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സിആർപിഎഫിന്റെ കോബ്ര യൂണിറ്റ് എന്നിവർ സംയുക്തമായി പ്രദേശത്തു തിരച്ചിൽ തുടങ്ങി. ഇതോടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു’’– ബസ്തർ ഐജി പി.സുന്ദെരാജ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകളിൽ കൂടുതൽ നേടില്ലെന്ന് മോദി
ദില്ലി : വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള…
ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിന് സ്ഥാനം നഷ്‌ടമായി.…
ദില്ലി :എല്‍ടിടിഇക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം ദീര്‍ഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ…
കാലഭൈരവനെ വണങ്ങി ! ഗംഗയെ നമിച്ച് കാശിയുടെ പുത്രനായി മോദിയുടെ പത്രികാ സമർപ്പണം I NOMINATION
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്…