ആറാം ദിവസം ഉപാസിച്ചുവരുന്ന ദേവീഭാവമാണ് ‘കാത്യായനി‘. പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്ന ദേവി ഉപാസനാ സമ്പ്രദായങ്ങളില്‍ മുഖ്യമാണ് കാത്യായനന്‍ എന്ന ഋഷി ആരംഭിച്ച ഉപാസനാപഥം.
സ്‌കന്ദമാതാ എന്നത് സുബ്രഹ്‌മണ്യസ്വാമിക്കു ശേഷം ഉണ്ടായ ദേവി ഉപാസന സമ്പ്രദായമായതുപോലെ, കാത്യായനി ഋഷി ആരംഭിച്ച സമ്പ്രദായമാണ് കാത്യായനീ ഭാവത്തില്‍ ആരാധന നടത്തുകയെന്നത്. നാലു കൈകളുള്ള സിംഹാരൂഢയായ സൗമ്യസുന്ദരരൂപമാണ് കാത്യായനീരൂപം. ഇടതുകൈകളില്‍ വാളും താമരയും (ജീവജാലങ്ങളുടെ മനസ്സ്, ബോധനില) ധരിച്ച, മറ്റുരണ്ട് കൈകളും അഭയമുദ്രയാര്‍ന്ന രൂപമാണിത്. അധര്‍മികളെ എതിര്‍ക്കുന്ന പ്രാണോര്‍ജശക്തിയാണ് സിംഹം പ്രതിനിധാനം ചെയ്യുന്നത്. ഈ ഭാവത്തിന് പ്രേമവും കാരുണ്യവും വളരെ പ്രധാനമാണ്.
കതന്‍ എന്ന ഒരു മഹാമുനി ഭൂമിയില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യന്‍. എന്നാല്‍, ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുര്‍ഗ്ഗയെ(പാര്‍വതി) തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായി. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. കാത്യന്റെ പ്രാര്‍ത്ഥനയില്‍ സംപ്രീതയായി ദേവി അവതരിച്ചു. അങ്ങനെ കാത്യന്റെ മകളായി ദേവി കാത്യായനി എന്ന നാമത്തില്‍ ജന്‍മം കൊണ്ടു. കാത്യന്റെ പുത്രി ആയതിനാല്‍ ദേവി കാത്യായനി എന്ന നാമത്തില്‍ അറിയപ്പെടുന്നു.
സിംഹമാണ് വാഹനം. നാലു കൈകളുള്ള ദേവി ഖഡ്ഗവും പത്മവും കൈകളിലേന്തിയിരിക്കുന്നു.
കാത്യായനി ഭാവത്തില്‍ ആണ് ദേവി ശ്രീ പാര്‍വതി മഹിഷാസുരനെ വധിച്ചത്. ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാര്‍വതിയില്‍ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും ( ത്രിദേവി) ശക്തി ഒന്നായി മാറിയെന്നും പറയപ്പെടുന്നു. ആദി പരാശക്തി ആയി മഹിഷാസുര മര്‍ദ്ധിനി ആയി ദേവി മാറി. നവരാത്രിയില്‍ പാര്‍വതിയുടെ കാത്യായനി ഭാവമാണ് ആറാം ദിവസം ആരാധിക്കുന്നത്.
വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യുന്നവള്‍ എന്നാണ് കാര്‍ത്യായനിയുടെ അര്‍ത്ഥം. ദേവിയെ ആരാധിക്കുന്നവരും വിശുദ്ധിയിലേക്കുള്ള യാത്ര ആരംഭിക്കുന്നുവെന്ന് ആചാര്യമതം
പലതരത്തിലുമുള്ള വിഷാംശങ്ങള്‍ കൊണ്ടുണ്ടാകുന്ന രോഗാവസ്ഥകള്‍ക്ക് പരിഹാരമായി കാത്യായനീപൂജ നിര്‍വഹിക്കാറുണ്ട്. ചൊവ്വാദശയിലുള്ളവര്‍, ചൊവ്വാദേഷമുള്ളവര്‍, ചൊവ്വയുടെ അപഹാരമുള്ളവര്‍ ഇവരെല്ലാം ഈ ഹോമവും പൂജയും നിര്‍വഹിക്കുന്നത് ദോഷങ്ങളെ ശമിപ്പിക്കാനുതകരിക്കുമെന്ന് പൂര്‍വ്വികര്‍ പറഞ്ഞു വയ്ക്കുന്നു.
ആറാം ദിന പൂജ കന്യകമാര്‍ക്കും വിശേഷപ്പെട്ടതാണ്. കാത്യായനീവ്രതം അനുഷ്ഠിച്ചാല്‍ വിവാഹാഭാഗ്യവും ദീര്‍ഘസൗമംഗല്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം. ദേവിയുടെ ഇഷ്ടനൈവേദ്യം റവ കേസരിയും നാളികേരം ചിരകിയിട്ട ചോറുമാണ്. ചെമ്പരത്തിപ്പൂ കൊണ്ടുള്ള അര്‍ച്ചനയാണ് ദേവിക്ക് അഭികാമ്യം. നീലാംബരി രാഗത്തിലുള്ള കീര്‍ത്തനങ്ങള്‍ ആലപിച്ചാല്‍ നല്ലതാണെന്നും ആചാര്യന്‍മാര്‍ പറയുന്നു
ലക്‌നൗ : കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ്…
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതിയായ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നടപടികൾ വേഗത്തിലാക്കാൻ ഇഡി. കേസിൽ ഇഡി…
തിരുവനന്തപുരം : ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പൊതു…
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐ നേടിയ അറ്റാദായം 20,698 കോടി രൂപ. കഴിഞ്ഞ കൊല്ലത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 24…
തിരുവനന്തപുരം: അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനി…
മാർച്ചിൽ സർക്കാരിനെതിരെ വെറുതെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇപ്പോൾ കോൺഗ്രസിന് വിനയായി I BJP HARIYANA