തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ ഒന്‍പതിനു ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് ചാര്‍ജുകളും ഫീസുകളും അടക്കം വര്‍ധിപ്പിച്ചു സ്വന്തമായി അധിക വരുമാനം കണ്ടെത്തുന്ന നിര്‍ദേശങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്നാണു സൂചന.ചെലവു ചുരുക്കാനുള്ള നിര്‍ദേശങ്ങളുള്ള ബജറ്റില്‍ വന്‍കിട പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കുറവാണ്.
ഭൂമിയുടെ ന്യായവില, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസുകള്‍ എന്നിവ കൂട്ടാന്‍ സാധ്യതയുണ്ട്. മദ്യത്തിനുമേലുള്ള നികുതി കൂട്ടിയേക്കില്ല. 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച കേരളം നേടിയെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി ഇന്നലെ നിയമസഭയില്‍ വച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നു നേരത്തെ ധനമന്ത്രി പറഞ്ഞിരുന്നു.പ്രതിശീര്‍ഷ വരുമാനം ഒരുലക്ഷത്തി നാല്‍പ്പത്തിയെട്ടായിരത്തി എഴുപത്തിയെട്ടായി ഉയര്‍ന്ന സാഹചര്യത്തില്‍ ആത്മവിശ്വാസത്തോടെയാകും താന്‍ പതിനൊന്നാമത് ബജറ്റ് അവതരിപ്പിക്കുകയെന്ന് ധനമന്ത്രി പറഞ്ഞിരുന്നു.
ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി…
വാരാണസി: വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പത്രികയെ പിന്തുണച്ച നാല് പേരിൽ കാശിയിലെ മഹാ ജ്യോതിഷി പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി…
ഇൻഡി മുന്നണിയുടെ പരസ്യമായ പാകിസ്ഥാൻ പ്രേമം കണ്ടോ ? വീഡിയോ വൈറൽ !
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകളിൽ കൂടുതൽ നേടില്ലെന്ന് മോദി
ദില്ലി : വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള…
ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിന് സ്ഥാനം നഷ്‌ടമായി.…