Indian Railway
ദില്ലി: ട്രെയിനുകൾ വൈകി ഓടിയാൽ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. വൈകി ഓടുന്ന ചരിത്രം ഏറെക്കുറെ പഴങ്കഥയായെങ്കിലും അതിന്റെ അനന്തരഫലം ഇപ്പോഴും ഇന്ത്യൻ റെയിൽവേയെ വേട്ടയാടുകയാണ്. ട്രെയിൻ വൈകിയത് മൂലം ടിക്കറ്റെടുത്ത വിമാനം ലഭിക്കാതെ യാത്ര മുടങ്ങിയ യാത്രക്കാരന് നഷ്ടപരിഹാരം വിധിച്ചിരിക്കുകയാണ് സുപ്രീംകോടതി.
2016ൽ ട്രെയിൻ വൈകിയതിനെ തുടർന്ന് ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കുള്ള വിമാനയാത്രയിൽ തടസം നേരിട്ട സജയ് ശുക്ലയാണ് റെയിൽവേക്കെതിരെ സുപ്രീം കോടതിയിൽ പരാതി നൽകിയത്. ശുക്ലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി 30,000 രൂപ നഷ്ടപരിഹാരമായി നൽകാൻ റെയിൽവേയോട് ആവശ്യപ്പെട്ടു. വിമാനം വൈകിയതിനെ തുടർന്ന് ഇയാൾക്ക് 25,000 രൂപയോളം അധിക ചിലവ് വഹിക്കേണ്ടിവന്നു. ഇതിനെത്തുടർന്നാണ് ഇയാൾ പരാതിയുമായി കോടതിയെ സമീപിച്ചത്.
സുപ്രീംകോടതി ജസ്റ്റിസുമാരായ എം ആർ ഷാ, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ട്രെയിനുകൾ വൈകി ഓടുന്നതിന് നിരവധി കാരണങ്ങൾ ഉണ്ടാകുമെന്നും എന്നാൽ അത് തെളിവ് സഹിതം വിശദീകരിക്കാൻ സാധിച്ചില്ലെങ്കിൽ റെയിൽവേ ഉത്തരവാദിത്തം ഏറ്റെടുത്ത് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുകയും വേണം. കൂടാതെ യാത്രക്കാരുടെ സമയം വിലപ്പെട്ടതാണെന്നും കോടതി പറഞ്ഞു
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…