കൊച്ചി: ആദിവാസി വിഭാഗത്തിലുള്ളവരുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ആറു മാസത്തിനുള്ളില്‍ നടപ്പാക്കണമെന്ന് (High Court) ഹൈക്കോടതി. 2017 ലെ സർക്കാർ ഉത്തരവിൽ പറയുന്ന വിഷയം മുൻഗണന നൽകി നടപ്പാക്കണമെന്നും സത്യവാങ്മൂലത്തിലൂടെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
കൈവശ ഭൂമിക്ക് പട്ടയം നല്‍കണം എന്നതുള്‍പ്പെടെയുളള ആവശ്യങ്ങള്‍ ഉന്നയിച്ച് വിതുരയിലെ ആദിവാസി കാണിക്കാര്‍ സംയുക്ത സംഘം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടത്. നേരത്തേ കേരള ഭൂ പതിവു ചട്ടപ്രകാരം മറ്റുള്ളവർക്കു പട്ടയം നൽകിയപ്പോൾ ആദിവാസി വിഭാഗങ്ങൾക്കു കൈവശരേഖ മാത്രമാണു നൽകിയതെന്ന് ആക്ഷേപമുണ്ടായിരുന്നു.
സുപ്രീം കോടതി അനുമതി ലഭിച്ച 19,000 ഏക്കർ നിക്ഷിപ്ത വനഭൂമിയിൽ നിന്ന് അവശേഷിക്കുന്ന ഭൂമി ഭൂരഹിത ആദിവാസികൾക്ക് അനുവദിക്കാനുള്ള നടപടികൾക്കായി റവന്യൂ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.
കല്‍പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി…
അന്താരാഷ്ട്ര അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെടുത്ത് അന്വേഷണ സംഘം. കേസിൽ ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റിലായ രാംപ്രസാദിന് എട്ട് സംസ്ഥാനങ്ങളിൽ…
ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണ കക്ഷിയായ ബിജെപി മിന്നുന്ന വിജയത്തിലേക്ക്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപത്…
ഈ വാക്ക് ഒന്ന് കുറിച്ചിട്ടോ ...മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് എഎപി നേതാവ് |aap| |exit poll|
മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL
ദില്ലി: വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്ന 6E 2232 വിമാനത്തിലാണ് ബോംബ്…