അങ്കാറ: വടക്കന്‍ സിറിയയിലെ കുര്‍ദിഷ് പോരാളികള്‍ക്കു നേരെ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള വടക്കുകിഴക്കന്‍ പ്രദേശത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകര്‍ അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ആക്രമണത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റതായും പറയുന്നു. ആക്രമണം ആരംഭിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് കൂട്ടപലായനം നടത്തുന്നത്.
ഐഎസ് പോരാളികളെയും കുര്‍ദിഷ് തീവ്രവാദികളെയും ലക്ഷ്യമിട്ടാണ് ഓപ്പറേഷന്‍ പീസ് സ്പ്രിംഗെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ട്വീറ്റു ചെയ്തു. തുര്‍ക്കി വിമാനങ്ങള്‍ മേഖലയില്‍ ആക്രമണം ആരംഭിച്ചതായി എസ്ഡിഎഫ് വൃത്തങ്ങള്‍ പറഞ്ഞു. സിറിയന്‍ പട്ടണമായ റാസ് അല്‍ അയിനില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയും തുര്‍ക്കിയുടെ പിന്തുണയുള്ള ഫ്രീ സിറിയന്‍ നാഷണല്‍ ആര്‍മിയുമാണ് ആക്രമണം നടത്തുന്നത്.
സിറിയയുടെ അഖണ്ഡത നിലനിര്‍ത്തുന്നതോടൊപ്പം പ്രാദേശിക സമൂഹങ്ങളെ ഭീകരരുടെ പിടിയില്‍നിന്നു മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ മേഖലയില്‍ കുര്‍ദിഷ് മുക്ത സുരക്ഷിതപ്രദേശം സ്ഥാപിക്കുവാനാണു തുര്‍ക്കിയുടെ പദ്ധതി. തുര്‍ക്കിയിലേക്ക് നേരത്തെ പ ലായനം ചെയ്ത സിറിയന്‍ അഭയാര്‍ഥികളില്‍ കുറച്ചുപേരെ ഇവിടെ പുനരധിവസിപ്പിക്കാനും പദ്ധതിയുണ്ട്.
ക്രിസ്ത്യാനികളോട് ഒന്നടങ്കം അന്ത്യ കർമ്മങ്ങൾക്കുള്ള കുന്തിരിക്കവും മറ്റും കരുതാൻ മുന്നറിയിപ്പ് നൽകിയ ജിഹാദി ഭീകരരെ കാണാതെ കരോൾ സംഘത്തെ നോക്കി…
ദില്ലി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദില്ലി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി പേർ അറസ്റ്റിൽ.…
ഗുജറാത്ത്, ഇൻഡോർ മോഡൽ മാലിന്യ സംസ്കരണ പദ്ധതി വരും ! നികുതിപ്പണം കട്ടവർ ഉത്തരം പറയേണ്ടിവരും ! നഗരസഭാ ജീവനക്കാരെ…
ഭീകര രാഷ്ട്രമായ പാകിസ്താനിലെ ഭീകരവാദികളെ വിമർശിച്ചപ്പോൾ "എല്ലാവർക്കും അറിയാം ഭീകരവാദികൾ എന്നാൽ ഇസ്ലാം ആണെന്ന്! എന്ന മട്ടിൽ അറബി രാജ്യങ്ങൾ…
ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…
ആറുകൊല്ലം മുമ്പ് ഓട്ടോ ഡ്രൈവർ. പിന്നീട് തീയറ്ററിൽ പോപ്പ് കോൺ വിറ്റു. ഫിനാൻസ് തുടങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി ! മണി…