സാൻഫ്രാൻസിസ്കോ: ട്വിറ്ററിൽ പ്രശ്നങ്ങൾ കൂടുന്നു. ട്വിറ്ററിൽ തുടരുന്ന കൂട്ടപിരിച്ചുവിടലിനും ചെലവുചുരുക്കൽ നടപടികൾക്കും പിന്നാലെ ജീവനക്കാർക്ക് കർശന നിർദേശവുമായി ഇലോൺ മസ്‌ക്. എത്ര സമയവും പണിയെടുക്കാൻ തയാറായിരിക്കാൻ അന്ത്യശാസന സഹിക്കാൻ കഴിയാതായതോടെ നൂറുകണക്കിന് ജീവനക്കാർ രാജിവച്ചു.
വൈകുന്നേരം 5 മണിക്ക് മുമ്പ് രാജി പ്രഖ്യാപനം നടത്താൻ നിരവധി ജീവനക്കാരാണ് ട്വിറ്ററിന്റെ ഓഫീസിൽ എത്തിയത്. മസ്‌കിന്റെ പുതിയ തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കാനുള്ള വ്യാഴാഴ്ച സമയപരിധി.
കമ്പനി ഏറ്റെടുത്തതിന് ശേഷം മസ്‌ക് അതിന്റെ പകുതിയോളം തൊഴിലാളികളെ പിരിച്ചുവിട്ടപ്പോൾ വൻതോതിലുള്ള പിരിച്ചുവിടലുകൾക്ക് ശേഷം ട്വിറ്ററിൽ 3,000 ത്തോളം ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, മാസ്കിന്റെ പുതിയ പ്രഖ്യാപനങ്ങളോടൊപ്പം ഒരുമിച്ച് പോകാൻ കഴിയാത്തവരാണ് ഇപ്പോൾ രാജിവെച്ചിരിക്കുന്നത്.
നിരവധി ജീവനക്കാർ രാജിവെക്കുന്ന കാര്യം ട്വിറ്ററിൽ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ തീരുമാനങ്ങൾ അംഗീകരിക്കാനാകുന്നവർ അറിയിക്കാൻ ആവശ്യപ്പെട്ടാണ് മസ്‌ക് ജീവനക്കാർക്ക് ഇ-മെയിൽ അയച്ചിരിക്കുന്നത്. അംഗീകരിക്കാൻ കൂട്ടാക്കാത്തവരോട് പിരിഞ്ഞുപോകാനാണ് നിർദേശം. ‘പുതിയ ട്വിറ്ററിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ’ എന്ന പോളിൽ ന്യൂയോർക്ക് സമയം ഇന്നു വൈകീട്ട് അഞ്ചിനകം നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം ആകെയുള്ള 7,500 ജീവനക്കാരിൽ പകുതിയിലേറെ പേരെയും പിരിച്ചുവിട്ടിരുന്നു. സി.ഇ.ഒ ആയിരുന്ന ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാളും ഇതിൽ ഉൾപ്പെടും. പിന്നാലെ 4,000ത്തോളം കരാർ തൊഴിലാളികളെയും പുറത്താക്കി. ട്വിറ്ററിൽ പരസ്യമായി മസ്‌കിനെ തിരുത്തിയ മുതിർന്ന എൻജിനീയർമാരെ പിരിച്ചുവിട്ടത് ദിവസങ്ങൾക്കു മുൻപായിരുന്നു.
പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ…
പ്രതിപക്ഷത്തിന് പോലും മോദി ജയിക്കുമെന്ന് ഉറപ്പാണ് ; എത്ര സീറ്റ് നേടുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ
400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah
ചണ്ഡീഗഡ്: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്ത്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി പഞ്ചാബിൽ നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്കെതിരെ ചുവരെഴുത്ത്…
പിണറായിയ്ക്ക് ഇങ്ങനെ ചങ്കുറപ്പോടെ യാത്ര ചെയ്യാൻ സാധിക്കുമോ ?
ദില്ലി : 2024ൽ മാത്രമല്ല 2029ലും നരേന്ദ്രമോദി തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഓരോ…