ജമ്മു: തെറ്റുകൾ വരുത്തരുതെന്നും അത് രാജ്യത്തെ ജനങ്ങളെ വേദനിപ്പിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ജമ്മുവിലെത്തിയ മന്ത്രി സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തി. കഴിഞ്ഞദിവസം പൂഞ്ചിലെ സുരൻകോട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ധത്യാർ മോറിൽ ആയുധധാരികളായ നാല് ഭീകരർ രണ്ട് സൈനിക വാഹനങ്ങൾ ആക്രമിച്ചിരുന്നു. അഞ്ച് സൈനികർ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ സൈന്യം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത യുവാക്കൾ മരിച്ചു. ആ സംഭവം ചൂണ്ടിക്കാട്ടിയാണ് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്.
‘നിങ്ങൾ രാജ്യത്തിൻ്റെ സംരക്ഷകരാണ്. രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ ഹൃദയം കീഴടക്കാനുള്ള ഉത്തരവാദിത്തവും നിങ്ങൾക്കുണ്ട്. ഇന്ത്യക്കാരനെ വേദനിപ്പിക്കുന്ന ഒരു തെറ്റും വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ‘സൈന്യം ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തണം. നമുക്ക് യുദ്ധങ്ങൾ ജയിക്കണം, തീവ്രവാദികളെ ഇല്ലാതാക്കണം, പക്ഷേ ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ് ഏറ്റവും വലിയ ലക്ഷ്യം. അതിനായി നിങ്ങൾ പരമാവധി ശ്രമിക്കുമെന്ന് എനിക്കറിയാം’ -പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൈന്യം മുമ്പത്തേക്കാൾ ശക്തവും സുസജ്ജവുമാണ്. രജൗരിയിലേക്ക് പോകുന്ന രാജ്നാഥ് പ്രദേശവാസികളുമായും മരിച്ചവരുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജമ്മുവിലുടനീളം കനത്ത സുരക്ഷയാണ് ഒരുക്കിയത്. നേരത്തെ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ഭീ-ക-ര-വാ-ദ-ത്തെ ത-ക-ർ-ത്തെ-റി-യാ-ൻ 33 വർഷം മുൻപ് സ്വാമി വിവേകാനന്ദനെ കാണാനെത്തിയ നരേന്ദ്രൻ ഇന്ന് തീ-വ്ര-വാ-ദ-ത്തി-ന്റെ അടിവേരറുത്ത് കരുത്തനായി തിരിച്ചെത്തി
എസ്എഫ്ഐ നേതാക്കളുൾപ്പെട്ട വിദ്യാർത്ഥി സംഘത്തിന്റെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദ്ദനത്തിനും ഇരയായതിന് പിന്നാലെ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥൻനെ ദുരൂഹ…
സ്വർണ്ണ ശേഖരം പണയംവച്ച രാജ്യം എന്ന നാണക്കേടിൽ നിന്നും ഭാരതം മുക്തമായി ! വിദേശത്തു നിന്നും വന്നത് 100 ടൺ…
പേവിഷബാധയേറ്റ് എട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. പള്ളിപ്പാട് സ്വദേശി എട്ട് വയസുകാരനായ…
അന്നനാളവും ശ്വാസനാളവും തുറക്കുന്നിടത്ത് വോയ്‌സ് ബോക്സിന് നിർണ്ണായക പങ്കുവഹിക്കാനുണ്ട്
മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് സംഭവം. തീ ആളിപ്പടർന്നതോടെ പിൻവാതിൽ വഴി…