Samajwadi Party Workers Arrested
കാൺപൂർ: പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ വാഹനങ്ങൾ നശിപ്പിച്ച സമാജ് വാദി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്ത് പോലീസ് (Case Against Samajwadi Party Workers). ഉത്തർപ്രദേശിലായിരുന്നു സംഭവം. കാൺപൂരിൽ കഴിഞ്ഞ ഡിസംബർ മാസത്തിലാണ് നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അക്രമം നടന്നത്. റാലിയിലും പൊതുസമ്മേളനത്തിലുമാണ് നരേന്ദ്രമോദി പങ്കെടുത്തത്. അക്രമം നടത്തിയ എല്ലാവരേയും പിടികൂടിയെന്നും എല്ലാവർക്കുമെതിരെ ഗുണ്ടാ നിരോധന നിയമപ്രകാരമാണ് കേസ്സെന്നും പോലീസ് അറിയിച്ചു. എന്നാൽ പ്രശ്‌നം രൂക്ഷമായതോടെ സമാജ് വാദി പാർട്ടി അഞ്ചുപേരെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. രാഷ്‌ട്രീയ വിമർശനങ്ങൾ നേരിട്ടതോടെ പ്രശ്‌നത്തിൽ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവ്.
ഇതിനൊപ്പം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷന്റെ ക്രമസമാധാന ചട്ടലംഘനത്തിനും കേസ്സെടുക്കുമെന്നും കാൺപൂർ പോലീസ് കമ്മീഷണർ അസീം അരുൺ അറിയിച്ചു. ബി.ജെ.പി നേതൃത്വം കൊടുത്ത പരിപാടിയിൽ പങ്കെടുത്ത വാഹനങ്ങളാണ് ഏഴോളം പേരടങ്ങുന്ന അക്രമി സംഘം തകർത്തത്. തകർക്കുന്നതിന്റെ വീഡിയോ എടുത്ത് തങ്ങളുടെ നേതാക്കൾക്കും അണികൾക്കും അയക്കുകയും ചെയ്തതോടെ പോലീസിന് കാര്യങ്ങൾ എളുപ്പമായി. ആവശ്യമെങ്കിൽ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തുമെന്നും പോലീസ് അറിയിച്ചു.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…