വാഷിംഗ്ടണ്‍: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാനാകില്ലെന്ന് അറിയിച്ച് അമേരിക്ക രംഗത്ത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസാണ് മോദി സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്ന് നെഡ് പ്രൈസ് പറഞ്ഞു. മാത്രമല്ല ഇന്ത്യയുടെ വിദേശകാര്യ നയങ്ങള്‍ പാകിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയിട്ടില്ല. തനിക്കത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും നെഡ് പ്രൈസ് വ്യക്തമാക്കി.
കൂടാതെ യുഎസിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍ കാരണമാണോ പാകിസ്ഥാന്‍ ചൈനയുമായി ബന്ധം സ്ഥാപിച്ചത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. പാകിസ്ഥാൻ അമേരിക്കയുടെ തന്ത്രപ്രധാനമായ പങ്കാളിയാണ്. ഇസ്ലാമാബാദുമായി ഇന്നും അമേരിക്കയ്ക്ക് ബന്ധമുണ്ട്. അത് തങ്ങള്‍ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്ത്യയുടെ വിദേശകാര്യ നയങ്ങള്‍ ശത്രുരാജ്യങ്ങളായ പാകിസ്ഥാനേയും ചൈനയേയും ഒന്നിപ്പിച്ചു എന്നാണ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ പാർലമെന്റില്‍ വാദിച്ചത്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…