തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കേരള സർക്കാരും സംയുക്തമായി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതി നിർത്തലാക്കൽ ഭീഷണിയിൽ. പദ്ധതിയില്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍,കോര്‍ഡിനേറ്റര്‍മാര്‍,നഴ്സുമാര്‍ എന്നിങ്ങനെയുള്ള നാനൂറോളം ജീവനക്കാർക്ക് ശമ്പളം നിലച്ച് മൂന്ന് മാസം തികയുന്നതിനാല്‍ മിക്കയിടങ്ങളിലും ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചു തുടങ്ങി. വാഹന വാടക നല്‍കാത്തതിനാല്‍ വാഹനങ്ങള്‍ സംസ്ഥാനത്തിന്‍റെ മിക്കയിടത്തും നാളെ മുതല്‍ ഓടില്ലെന്നറിയുന്നു. 115 ഇനം മരുന്നുകളുള്‍പ്പടെ ലഭ്യമാവുന്ന മെഡിക്കല്‍ സേവനം വയോജനങ്ങള്‍ക്ക് രണ്ടാഴ്ച്ചയിലൊരിക്കല്‍ വീട്ടുപടിക്കല്‍ എത്തിയിരുന്ന പദ്ധതിയാണ് നിലക്കുന്നത് നിലവില്‍ 35 ഇനം മരുന്നുകള്‍ വെട്ടിക്കുറച്ച് വലിയ പ്രതിസന്ധി സൃഷ്ടിച്ച് കഴിഞ്ഞു.
സാമൂഹ്യ നീതി വകുപ്പിന് കീഴിലാണ് പദ്ധതിയുടെ നടത്തിപ്പ് . 2009ല്‍ രണ്ട് ജില്ലകളില്‍ മാത്രമായി ആരംഭിച്ച പദ്ധതി 2011 ലാണ് സംസ്ഥാനത്തെ എല്ലാ ജില്ലാകളിലേക്കും വ്യാപിപ്പിച്ചത്. സംസ്ഥാനത്താകെ 4 ലക്ഷത്തില്‍ കൂടുതല്‍ വയോജനങ്ങള്‍ പദ്ധതിയെ ആശ്രയിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സാധാരണ പോലെ ഈ സാമ്പത്തിക വര്‍ഷവും 27.5 കോടി രൂപ വകയിരുത്തിയെങ്കിലും നാളിതുവരെ ഒരു രൂപ പോലും കേരള സാമൂഹ്യ സുരക്ഷാ മിഷന് നൽകാത്തതിനാൽ പദ്ധതി പ്രതിസന്ധിയിലാക്കുന്നു. നഗരസഭകള്‍ 10 ലക്ഷം രൂപയും കോര്‍പ്പറേഷനുകള്‍ 25 ലക്ഷം രുപയും ഓരോ സാമ്പത്തിക വര്‍ഷവും പദ്ധതിക്കായി നല്‍കിവരുന്നുണ്ടെങ്കിലും പ്രസ്തുത തുക അപര്യപ്തമാണ്. ധനവകുപ്പാണ് തുക അനുവദിക്കുന്നതിന് തടസം നിൽക്കുന്നതെന്ന് ആരോപണമുണ്ട്. വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്ന കാലഘട്ടത്തില്‍ പദ്ധതി നിര്‍ത്തലാക്കാനുള്ള പുറപ്പാടിലാണ് സര്‍ക്കാര്‍ . ഇതിനെതിരെ പദ്ധതിയിലെ CITU ക്കാരായ തൊഴിലാളികള്‍ പോലും സര്‍ക്കാരിനെതിരെ സമരം തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും. തോല്‍വിക്ക് കാരണം…
ഭീ_ക_ര_രെ തുടച്ചുനീക്കാൻ വമ്പൻ ഒരുക്കങ്ങൾക്ക് തുടക്കം അമിത് ഷാ കാശ്മീരിൽ ! അജിത് ഡോവലും കരസേനാ മേധാവിയും ഒപ്പം #amitshah…
മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനത്ത് ഇന്ത്യ ഉടനെത്തും ! ഇത് ഇന്ത്യൻ കരുത്തിന്റെ സൂചന #foreignexchangereserves…
അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച. 20 പേരടങ്ങുന്ന സംഘമാണ് പുണെ ആസ്ഥാനമായുള്ള പിഎൻജി ജ്വല്ലറിയുടെ സാൻ…
ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രിമിനല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…
അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…