കൊച്ചി: വ്യാജ രേഖയുണ്ടാക്കി അധ്യാപന നിയമനത്തിന് ശ്രമിച്ച എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യയെ തള്ളി സി.പി.എം. വിദ്യ എസ്എഫ്ഐ നേതാവായിരുന്നില്ലെന്നാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ വ്യക്തമാക്കിയിരിക്കുന്നത്. പേരെടുക്കാൻ വേണ്ടിയുള്ള ശ്രമമാണ് വിദ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്ത നടപടികളെ പ്രശംസിക്കുകയാണ് ചെയ്യേണ്ടതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ഒരു തെരഞ്ഞെടുപ്പാകുമ്പോൾ പലരും മത്സരിക്കും. അവരെല്ലാം നേതാക്കളാണോ എന്ന് ചോദിച്ച ഇ.പി ജയരാജൻ കോളജിൽ തെരഞ്ഞെടുപ്പ് എത്തുമ്പോൾ വോട്ട് ലഭിക്കാൻ സാധ്യതയുള്ള പലരേയും മത്സരിപ്പിക്കും. അവരെല്ലാം നേതാക്കളല്ല എന്നും വ്യക്തമാക്കി. വിദ്യ ചെയ്തത് തെറ്റാണ്. പേരെടുക്കാൻ വേണ്ടിയുള്ള ശ്രമമാണുണ്ടായത്. എസ്എഫ്ഐയെ തകർക്കാനും നശിപ്പിക്കാനും ശ്രമിക്കരുത്. എസ്എഫ്ഐക്കാർ തെറ്റ് ചെയ്യുന്നത് നോക്കിയാണ് പലരും നടക്കുന്നത്. തെറ്റ് പലരും ചെയ്തിട്ടുണ്ടാകും. കൂടാതെ ഫോട്ടോ നോക്കി ആരെയും വിലയിരുത്തരുത്. ഏതെല്ലാം നേതാക്കളുടെ കൂടെ ആരെല്ലാം ഫോട്ടോയെടുത്തിട്ടുണ്ട്. പലരും നേതാക്കളുടെ കൂടെ ഫോട്ടെയെടുക്കും. എവിടെ ചെന്നാലും ഫോട്ടോ എടുക്കാൻ ആളുകൾ വരുമെന്നും ജയരാജൻ പറഞ്ഞു.
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…