Featured

പാർട്ടിയിൽ നിന്നും വിഎസിനെ ഒതുക്കിയത് ഇവരുടെ ഗൂഢതന്ത്രം? പയറ്റിയത് ശത്രുക്കൾ പോലും ചെയ്യാത്ത ഒടിവിദ്യകൾ

പാർട്ടിയിൽ നിന്നും വിഎസിനെ ഒതുക്കിയത് ഇവരുടെ ഗൂഢതന്ത്രം? പയറ്റിയത് ശത്രുക്കൾ പോലും ചെയ്യാത്ത ഒടിവിദ്യകൾ | VS Achuthanandan

സംസ്ഥാനത്ത് അതിരൂക്ഷമായി കോവിഡ് വീണ്ടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ കോവിഡ് സാഹചര്യത്തിലും സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് ഇക്കുറി എങ്ങനെ നടന്നാലും അതിനൊരു വലിയ കുറവുണ്ടാകും– വി.എസ്.അച്യുതാനന്ദന്റെ അസാന്നിധ്യം. സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാണെങ്കിലും സമ്മേളനത്തിന് എത്താനുള്ള ആരോഗ്യസ്ഥിതിയിലല്ല വിഎസ്. ആശയ ഭിന്നതയെത്തുടർന്ന് 1964ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഇന്നു ജീവിച്ചിരിക്കുന്നതു വിഎസും എൻ.ശങ്കരയ്യയും മാത്രമാണ്. സിപിഎം രൂപീകരണത്തിനു കാരണമായ ആ ഇറങ്ങിപ്പോക്കിൽ ഉൾപ്പെട്ടയാൾ ആദ്യമായാണു പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ സാന്നിധ്യമറിയിക്കാനാകാതെ പോകുന്നത്. മാരാരിക്കുളത്തെ തന്റെ തിരഞ്ഞെടുപ്പു തോൽവിയുടെ കാരണക്കാരായി വിഎസ് കണ്ടെത്തിയ സിഐടിയു പക്ഷത്തെ വെട്ടിനിരത്തിയ പാലക്കാട് സംസ്ഥാന സമ്മേളനംവരെ വിഎസ് തന്നെയായിരുന്നു ഉഗ്രപ്രതാപി.

എന്നാൽ പാലക്കാട് സമ്മേളനത്തിൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ചടയൻ ഗോവിന്ദന്റെ മരണശേഷം പിണറായി വിജയൻ സെക്രട്ടറിയായി. തുടർന്നു നടന്ന കണ്ണൂർ സമ്മേളനം മുതലാണു പാർട്ടിയിൽ വിഎസ് പക്ഷം ഔദ്യോഗിക പക്ഷമല്ലാതാകുന്നതും സമ്മേളനങ്ങളിൽ വിഎസ് കേന്ദ്രബിന്ദുവാകുന്നതും. വിഎസിന്റെ ജില്ലയായ ആലപ്പുഴയിലെയും തൃശൂരിലെയും വിഭാഗീയതയായിരുന്നു ആ സമയത്തു പ്രധാന ചർച്ചാ വിഷയം. സമ്മേളനത്തിനു പിന്നാലെ നടപടിയുമുണ്ടായി. പരോക്ഷമായി അതു വിഎസിനാണു തിരിച്ചടിയായത്. വിഭാഗീയതയെത്തുടർന്നു സംസ്ഥാന കമ്മിറ്റിയിൽനിന്നൊഴിവാക്കപ്പെട്ട മൂന്നു പേരും വിഎസ് പക്ഷക്കാരായിരുന്നു. പതിയെപ്പതിയെ വിഎസ് പക്ഷക്കാരെല്ലാം ഔദ്യോഗിക പക്ഷത്തേക്ക് അടുക്കുന്നതും ആ സമ്മേളനകാലം മുതലാണ്.

വിഎസും പിണറായിയും രണ്ടു ധ്രുവങ്ങളിലായി നിന്ന സമയത്തായിരുന്നു 2005ലെ മലപ്പുറം സമ്മേളനം. സംസ്ഥാന കമ്മിറ്റിയിലേക്കു മത്സരം വേണ്ടെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. കേന്ദ്രനേതൃത്വം ഔദ്യോഗിക പക്ഷത്തിനൊപ്പമായിരുന്നു. എന്നാൽ സെക്രട്ടറി പിണറായി വിജയൻ അവതരിപ്പിച്ച പാനലിനെതിരെ വിഎസ് പക്ഷത്തുനിന്ന് 12 പേർ മത്സരിച്ചു. 12 പേരും തോറ്റു. പാലക്കാട് സമ്മേളനത്തിൽ വിഎസ് വെട്ടിനിരത്തിയ എം.എം. ലോറൻസിനെപ്പോലെയുള്ളവർ തിരിച്ചു സംസ്ഥാന കമ്മിറ്റിയിലെത്തിയതു വിഎസിന് ഇരട്ടി പ്രഹരമായി. വിഎസിന്റെ ചാവേർപ്പടയായി നിന്നു തോറ്റവരിൽ പലരും പിന്നാലെ പാർട്ടിയുടെ അച്ചടക്ക നടപടി നേരിട്ടു. 2006ലെ തിരഞ്ഞെടുപ്പിൽ വിഎസിനു സീറ്റ് നിഷേധിക്കുന്നതിനു വരെ കാരണമായി ഈ സമ്മേളനം. സംസ്ഥാന സമിതി കേന്ദ്രനേതൃത്വത്തിനു കൈമാറിയ സ്ഥാനാർഥിപ്പട്ടികയിൽ വിഎസ് ഉണ്ടായിരുന്നില്ല. പാർട്ടി അന്നുവരെ കാണാത്ത പ്രതിഷേധം നാട്ടിലുണ്ടായപ്പോഴാണു നേതൃത്വത്തിനു വഴങ്ങേണ്ടിവന്നത്.

admin

Recent Posts

ഇനി അതിവേഗം ബഹുദൂരം ! മൂന്ന് മിനിറ്റിൽ 160 കിലോമീറ്റർ വേഗത ; അമ്പരപ്പിക്കുന്ന സൗകര്യങ്ങളുമായി പുതിയ വന്ദേഭാരത്

മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള…

8 mins ago

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ! കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് ; കേസെടുത്ത് പോലീസ്

ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…

44 mins ago

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

2 hours ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപതിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

3 hours ago

പ്രാർത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

3 hours ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

4 hours ago