രാഷ്ട്രീയ നേതാക്കൾ നയിക്കുന്ന പ്രതിഷേധ സമരങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതി. 2022ൽ ഇന്നത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. സമാനമായ പ്രതിഷേധ പ്രകടനം സാധാരണക്കാരനായ ഒരു പൗരൻ നടത്തുകയാണെങ്കിൽ എന്തായിരിക്കും ഫലം എന്നും കോടതി ചോദിച്ചു. 2022ൽ അന്നത്തെ മന്ത്രിയായിരുന്ന കെ.എസ്. ഈശ്വരപ്പ അഴിമതി നടത്തിയെന്നും രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്. സംഭവത്തിൽ കർണാടക ഹൈക്കോടതി ഇവർക്ക് 10,000 രൂപ പിഴ വിധിച്ചിരുന്നു. മാർച്ച് ആറിന് പ്രത്യേക കോടതിക്ക് മുൻപാകെ ഹാജരാകാനും നിർദേശിച്ചിരുന്നു.
‘‘സമാനമായ ഒരു പ്രതിഷേധം സാധാരണക്കാരനായ ഒരു പൗരൻ നടത്തുകയാണെങ്കിൽ എന്തായിരിക്കും ഫലം? ആ സാഹചര്യത്തിലും അവർക്കെതിരായ ക്രിമിനൽ കേസ് ഒഴിവാക്കുമോ?’’ – ജസ്റ്റിസ് പ്രശാന്ത് കുമാർ ചോദിച്ചു. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പ്രതിഷേധവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ സൂക്ഷമായി പരിശോധിക്കുകയാണെന്ന് വ്യക്തമാക്കി കർണാടക സർക്കാരിനും പരാതിക്കാരനും കോടതി നോട്ടിസ് അയച്ചു.
നിയമസംവിധാനത്തിന്റെ നിഷ്പക്ഷതയിൽ ആശങ്ക പ്രകടിപ്പിച്ച കോടതി രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകളിലെ തീരുമാനങ്ങൾ കോടതി പരിശോധിക്കുകയാണെന്നും അറിയിച്ചു.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…