കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷ ആത്മഹത്യ. മുടിക്കയം സ്വദേശി സുബ്രമഹ്ണ്യൻ (71) ആണ് ആത്മഹത്യ ചെയ്തത്. വന്യമൃഗശല്യം മൂലം ജീവിതം വഴിമുട്ടിയതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു.
സുബ്രമഹ്ണ്യൻ ക്യാൻസർ ബാധിതനായിരുന്നു. വന്യമൃഗശല്യത്തെ തുടർന്ന് രണ്ടേക്കർ ഭൂമി സുബ്രഹ്‌മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഉണ്ടാക്കിയത്. ചികിത്സയെ ഉൾപ്പെടെ ഇത് ബാധിച്ചിരുന്നു. രണ്ടര വർഷമായി വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.
സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിച്ചിരുന്നു. എന്നാൽ സ്വന്തമായി സ്ഥലമുള്ളകാര്യം ചൂണ്ടിക്കാട്ടി ഇത് നിഷേധിക്കുകയായിരുന്നു. വന്യമൃഗശല്യത്തെ തുടർന്ന് ഭൂമി ഒന്നിനും ഉപയോഗിക്കാൻ കഴിയാത്തതിനാൽ അതീവ ദു:ഖിതനായിരുന്നു സുബ്രമഹ്ണ്യൻ. ഇതേ തുടർന്നാണ് ആത്മഹത്യയെന്നാണ് ബന്ധുക്കൾ പറയുന്നത്.
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണ നിലവാരം,അളവ് എന്നിവ…
ഭാരതത്തിന് ചരിത്രനേട്ടം !കുതിച്ച് ഉയർന്ന് ഓഹരി വിപണി|INDIA
അബുദാബി: സൂപ്പർസ്റ്റാർ രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ…
ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ…
മരണത്തിന് ശേഷവും തമിഴ്‌നാട് ഇന്നും ഭയത്തോടെ ഓർക്കുന്ന ഒരു കൊടും ക്രി-മി-ന-ൽ