ലണ്ടൻ : ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ അതേ പരാമർശത്തിന്റെ പേരിൽ ബ്രിട്ടനിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി രംഗത്ത് വന്നു. കേസുകളെ തുടർന്ന് 2010 മുതൽ ബ്രിട്ടനിലാണ് ലളിത് മോദി കഴിയുന്നത്. കോടതിയിൽ രാഹുൽ സ്വയം വിഡ്ഢിയാകുന്നത് കാണാൻ താൻ കാത്തിരിക്കുകയാണെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു.
‘എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദി എന്ന പൊതുവായ പേര് വന്നത്’ എന്ന 2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധിയുടെ ചോദ്യമാണ് വിവാദങ്ങൾക്കും കേസുകൾക്കും എംപി സ്ഥാനത്തിൽ നിന്നുള്ള അയോഗ്യതയ്ക്കും വഴിവച്ചത്.
കോൺഗ്രസ് നേതാക്കളിൽ ഒട്ടേറേപ്പേർക്കു വിദേശത്ത് സ്വത്തുവകകളുണ്ടെന്നും അതിന്റെ വിശദാംശങ്ങൾ തന്റെ പക്കലുണ്ടെന്നും ലളിത് മോദി അവകാശപ്പെട്ടു. ഇന്ത്യയിൽ കൃത്യമായ നിയമനിർമാണം നടക്കുന്ന മുറയ്ക്ക് താൻ തിരികെ വരുമെന്നു പറഞ്ഞ ലളിത് മോദി തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുകയും ചെയ്തു.
ദില്ലി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്…
ദില്ലി: പൗരത്വ ഭേദഗതി നിയമപ്രകാരം കുടിയേറ്റക്കാർക്ക് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ പൗരത്വം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
ഇന്ത്യയും യുഎഇയും ചേർന്നെടുത്ത ആ തീരുമാനം ചരിത്രമായി ഇന്ത്യക്ക് വമ്പൻ നേട്ടം
തൃശ്ശൂർ: നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. നവനീത് ഗിരീഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു…
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനായി ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും.…
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം. എല്‍.എ സമർപ്പിച്ച…