ക്രിക്കറ്റ് താരം പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിക്കുകയും കാർ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. സപ്‌ന ഗിൽ എന്ന യുവതിയെയാണ് ഒഡീശ്വര പോലീസ് അറസ്റ്റ് ചെയ്തത്. സെൽഫി എടുക്കാൻ വിസമ്മതിച്ചതിന് പൃഥ്വി ഷായെയും സുഹൃത്തിനെയും തടയുകയും കാർ അടിച്ചു തകർക്കുകയുമായിരുന്നു. പൃഥ്വിയുടെ സുഹൃത്ത് സുരേന്ദ്ര യാദവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എട്ട് പേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം സപ്‌നയും സുഹൃത്തും വന്ന് പൃഥ്വിയോട് സെൽഫി ആവശ്യപ്പെട്ടു. ഇതിന് വഴങ്ങിയതോടെ വീണ്ടും സുഹൃത്തുക്കളുമായി എത്തി ഫോട്ടോ ചോദിച്ചു. ഇതോടെ ഭക്ഷണം കഴിക്കാനെത്തിയതാണെന്നും ശല്യപ്പെടുത്തരുതെന്നും പൃഥ്വി ഷാ ആവശ്യപ്പെട്ടു.
എന്നാൽ ഇവർ ബഹളം വെക്കുകയായിരുന്നു.ഇതോടെ ഹോട്ടൽ മാനേജരെത്തി സപ്‌നയെയും സംഘത്തെയും ഹോട്ടലിൽ നിന്ന് പുറത്താക്കി. എന്നാൽ സംഘം പൃഥ്വി ഷാ ഇറങ്ങുന്നതുവരെ പുറത്തു കാത്തുനിൽക്കുകയും ഹോട്ടലിന് പുറത്ത് താരം എത്തിയപ്പോൾ കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയുമായിരുന്നു. കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ അക്രമി അടിച്ചുതകർത്തു. ഇവിടെ നിന്ന് രക്ഷപ്പെട്ട തങ്ങളെ അക്രമികൾ ജോഗേശ്വരി ലോട്ടസ് പെട്രോൾ പമ്പിന് സമീപത്ത് വെച്ച് വീണ്ടും തടയുകയും ഒരു സ്ത്രീ വന്ന് പരാതി നൽകാതിരിക്കാൻ 50,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പൃഥ്വിയുടെ സുഹൃത്ത് നൽകിയ പരാതിയിൽ പറയുന്നു.
ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…
പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…
+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…
ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp
കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…