തിരുവനന്തപുരം: സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം പിൻവലിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ ഇനിമുതൽ മുഴുവൻ തോതിൽ പ്രവർത്തിക്കാം. കൊവിഡ് (Covid) കേസുകൾ കുറഞ്ഞ് സ്കൂളുകളടക്കം പൂർണതോതിൽ പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കെയാണ് വർക്ക് ഫ്രം ഹോം നിർത്തലാക്കിയ സർക്കാർ ഉത്തരവ്.
നേരത്തെ പല നിയന്ത്രണങ്ങളും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വര്‍ക്ക് ഫ്രം ഹോം റദ്ദാക്കിയത്. ഇന്നു മുതല്‍ സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തില്‍വരും. ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസുകളില്‍ ജോലിക്ക് ഹാജരാകണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഭിന്നശേഷി വിഭാഗങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗബാധിതര്‍ എന്നീ വിഭാഗങ്ങള്‍ക്കായിരുന്നു മൂന്നാം ഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നത്.
വടകരയിലെ യഥാര്‍ത്ഥ കാഫിര്‍ ആരാണ്..? ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? വടകരയിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടുകൂടി മണ്ഡലത്തിലെ…
ദില്ലി : തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല. ബംഗാളിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണെന്ന് അദ്ദേഹം തുറന്നടിച്ചു.…
തടഞ്ഞാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരും, പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്