അലാഹബാദ്: പൗരത്വ നിയമത്തിന്റെ പേരിൽ കലാപം അഴിച്ചുവിട്ടവരുടെ പേരുവിവരങ്ങൾ പതിപ്പിച്ച പോസ്റ്ററുകൾ നീക്കം ചെയ്യില്ലെന്ന് യോഗി ആദിത്യനാഥ് സർക്കാർ. പോസ്റ്ററുകൾ നീക്കണമെന്ന അലാഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കേസ് നാളെ പരിഗണിക്കും.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ ഉത്തർപ്രദേശിൽ നടന്ന അക്രമത്തിൽ പങ്കാളികളായവരുടെ ചിത്രങ്ങളും മറ്റുവിശദാംശങ്ങളും ചേർത്ത പോസ്റ്ററുകൾ ലക്‌നോയിലെ പൊതുനിരത്തുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ നിർദേശപ്രകാരമായിരുന്നു പ്രക്ഷോഭകാരികളുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകൾ പതിപ്പിച്ചത്. ഇവ നീക്കംചെയ്യണമെന്നായിരുന്നു അലാഹാബാദ് ഹൈക്കോടതി ഉത്തരവ്.
ജില്ലാ ഭരണകൂടം പോസ്റ്ററുകൾ നീക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണു ചീഫ് ജസ്റ്റീസ് ഗോവിന്ദ് മാഥൂറും ജസ്റ്റീസ് രമേശ് സിൻഹയുമടങ്ങുന്ന ബെഞ്ചിൻറെ നിർദേശം. നിയമാനുസൃതമല്ലാതെ ഇത്തരം പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നതു പൗര ന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു കോടതി നിരീക്ഷിച്ചു.
കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…
മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma
തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…
മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress
ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…
സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage