തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാൻ മൂന്നു ദിനരാത്രങ്ങൾ മാത്രംബാക്കി നിൽക്കെ, എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ അവസാന ഘട്ട പ്രചാരണത്തിന് ആവേശം കൂട്ടി കൂടുതൽ യുവാക്കൾ മുന്നോട്ടു വരുന്നു. വീടുകൾ തോറും കയറിയിറങ്ങുന്ന കരോൾ സംഘമാണ് പാട്ടു പാടി എൻഡിഎ സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തി വരുന്നത്. എൻഡിഎ അനുകൂലികളായ ഇവർ സ്വന്തം നിലയിലാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുതൽ രാത്രി എട്ടു വരെയാണ് പാട്ടും പാടി ഇവരുടെ പര്യടനം. നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് ജനവാസ മേഖലകളിലാണ് കരോൾ ഗാന സംഘം വീടുകൾ കേന്ദ്രീകരിച്ച് പ്രചാരണവുമായി മുന്നേറുന്നത്. കരോൾ സംഘത്തിനൊപ്പം രാജീവ് ചന്ദ്രശേഖറിന്റെ 10.5 അടിയിൽ ഉള്ള പ്രതേക കാരികേച്ചറും ഉണ്ട്. ശംഖുമുഖം, കണ്ണന്തുറ, വലിയതുറ പ്രദേശങ്ങളിലായിരുന്നു കഴിഞ്ഞ ദിവസങ്ങൾ ഇവരുടെ പര്യടനം. പരസ്യ പ്രചാരണം അവസാനിക്കുന്ന ബുധനാഴ്ച വരെ ഇതു തുടരാനാണു സംഘം പദ്ധതിയിടുന്നത്.
തെളിവ് കാണിച്ചിട്ട് വേണം വീരവാദം മുഴക്കാൻ ; അമേരിക്കയെ വലിച്ചുകീറി റഷ്യ
ലക്‌നൗ : കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ്…
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതിയായ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നടപടികൾ വേഗത്തിലാക്കാൻ ഇഡി. കേസിൽ ഇഡി…
തിരുവനന്തപുരം : ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പൊതു…
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐ നേടിയ അറ്റാദായം 20,698 കോടി രൂപ. കഴിഞ്ഞ കൊല്ലത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 24…
തിരുവനന്തപുരം: അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനി…