ദില്ലി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ച മുൻ നാവിക സേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൻ യാദവിന് നിയമ സഹായം നൽകാൻ ഇന്ത്യക്ക് അനുമതി നൽകി പാകിസ്ഥാൻ. അഭിഭാഷകൻ പാകിസ്ഥാൻ പൗരനായിരിക്കണമെന്നാണ് വ്യവസ്ഥ. പാക് വിദേശകാര്യ മന്ത്രാലയം വഴിയായിരിക്കും അഭിഭാഷകനെ ഏർപ്പെടുത്തുക.
പാകിസ്ഥാനിൽ നിന്നുള്ള അഭിഭാഷകനെ ഇന്ത്യക്ക് നിയമിക്കാം. ഇന്ത്യൻ അഭിഭാഷകനെ നിയമിക്കാൻ പാക് നിയമം അനുവദിക്കുന്നില്ലെന്നും അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ പറഞ്ഞു. കുൽഭൂഷൻ യാദവിന് നിയമ സഹായം ഏർപ്പെടുത്തുന്നതിന് ഇന്ത്യൻ സർക്കാരിന് മറ്റൊരു അവസരംകൂടി നൽകുകയാണെന്ന് കോടതി വ്യക്തമാക്കി.
കുൽഭൂഷൻ യാദവിന് നിയമ സഹായം നൽകണമെന്നാവശ്യപ്പെട്ട് പാക് സർക്കാർ ഇസ്ലാമാബാദ് കോടതിയെ സമീപിച്ചിരുന്നു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കുൽഭൂഷൻ യാദവ് കേസ് പാകിസ്ഥാൻ പുനപരിശോധിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. കേസ് വാദം കേൾക്കുന്നതിനുവേണ്ടി സെപ്തംബർ മൂന്നിലേക്ക് മാറ്റി.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…