മലപ്പുറം: കരുവാരക്കുണ്ടില്‍ പരുക്കേറ്റ് ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന ചരിഞ്ഞു. ഇന്ന് രാവിലെയോടെയാണ് ആന ചെരിഞ്ഞത്. കഴിഞ്ഞ ദിവസം ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. ആന വെള്ളംകുടിക്കാന്‍ തുടങ്ങിയിരുന്നു.
ആനയെ നിരീക്ഷിക്കാന്‍ വനപാലകര്‍ കാവലും ഏര്‍പ്പെടുത്തിയിരുന്നു. മറ്റാനകളുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് വായിലും വയറിലും ആനയ്ക്ക് പരുക്കുണ്ടായിരുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും.
നാലുദിവസം മുന്‍പാണ് ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന കാടുകയറാനാകാതെ കുടുങ്ങിയത്. മലപ്പുറം കരുവാരക്കുണ്ടിലാണ് ആനയെ അവശനിലയില്‍ കാണപ്പെട്ടത്. വനപാലകരെത്തി ശ്രമിച്ചിട്ടും ശാരീരിക അവശതകള്‍ മൂലം ആന കാടുകയറാന്‍ കൂട്ടാക്കിയിരുന്നില്ല.
ആനയുടെ ആരോഗ്യ പരിപാലനത്തിനും കാട് കയറ്റുന്നതിനും വനപാലകര്‍ വേണ്ട ശ്രദ്ധചെലുത്തുന്നില്ല എന്ന ആക്ഷേപവും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച വിവിധ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ…
ദില്ലി : ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുൽഗാന്ധി നാമനിര്‍ദേശപത്രിക…
ദില്ലി : ജനരോഷം ഭയന്ന് അഞ്ച് വർഷം മുൻപ് അമേഠിയിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ അഭയം പ്രാപിച്ച രാഹുൽ ഗാന്ധി,…
ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി…