ഹരിയാന: ഒരു കുടുംബത്തിലെ ആറ് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 2 കുട്ടികളടക്കം കുടുംബത്തിലെ അഞ്ച് പേർക്ക് വിഷം നൽകിയ ശേഷം ഗൃഹനാഥൻ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. വീട്ടിൽ നിന്നും ഗൃഹനാഥന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. അംബാലയിലെ ബലാന ഗ്രാമത്തിൽ പുലർച്ചെയാണ് പ്രദേശത്തെ ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. .
65 കാരനായ സംഗത് സിംഗ്, ഭാര്യ മഹീന്ദ്ര കൗർ (62), ഇവരുടെ മകൻ സുഖ്‌വീന്ദർ സിംഗ് (32), സുഖ്‌വീന്ദറിന്റെ ഭാര്യ പ്രമീള (28), രണ്ട് പേരക്കുട്ടികൾ എന്നിവരാണ് മരിച്ചത്. കട ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശാധന നടത്തി.
യമുനാനഗറിലെ ഇരുചക്രവാഹന കമ്പനിയിലാണ് സുഖ്വീന്ദർ സിങ് ജോലി ചെയ്തിരുന്നത്. വീട്ടുകാർ വീടിന് പുറത്തിറങ്ങാതായതോടെ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്ത് അറിയുന്നത്. പരിഭ്രാന്തരായ നാട്ടുകാർ പൊലീസിനെ അറിയിച്ചു. മൃതദേഹങ്ങൾ അംബാല നഗരത്തിലെ ട്രോമ സെന്ററിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…