Saturday, December 20, 2025

വിദ്യാഭ്യാസ മേഖലയിലെ കോഴ;സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കാത്തലിക് ലേമെൻസ് അസോസിയേഷൻ

താമരശ്ശേരി: വിദ്യാഭ്യാസ മേഖലയിലെ അഡ്മിഷനുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികൾ സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവുമായി കാത്തലിക് ലേമെൻസ് അസോസിയേഷൻ.കേരള, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെഡിക്കൽ, പാരാമെഡിക്കൽ,എൻജിനീയറിങ് കോഴ്‌സുകൾക്ക് വർഷം തോറും ആയിരകണക്കിന് വിദ്യാർത്ഥികൾ പ്രവേശനം നേടുന്നുണ്ട്.നിഷ്കളങ്കരെന്നു തോന്നിപ്പി ച്ച് സുവിശേഷ പ്രസംഗം നടത്തുന്ന ചില വൈദികരടക്കം ലക്ഷങ്ങൾ കോഴ വാങ്ങിയാണ് അഡ്മിഷൻ നടത്തുന്നതെന്ന് കാത്തലിക് ലേമെൻസ് അസോസിയേഷൻ വ്യക്തമാക്കി.

കത്തോലിക്കാ വിദ്യാലയങ്ങളിൽ വൻതോതിൽ അഴിമതിയും പീഡനങ്ങളും ചൂഷണവും നടക്കുന്നു. ലക്ഷങ്ങൾ കോഴവാങ്ങി അയൽ സംസ്ഥാനങ്ങളിൽ അഡ്മിഷൻ തരപ്പെടുത്താൻ താമരശേരിയടക്കം പല രൂപതകളും ചില പുരോഹിതരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ക്രൈസ്തവർക്ക് ഭരണഘടന ഉറപ്പുനൽകിയിരിക്കുന്ന ന്യൂനപക്ഷ അവകാശം ചൂഷണങ്ങൾക്കും വരുമാനനികുതി തട്ടിപ്പുകൾക്കും മിച്ചഭൂമി വെട്ടിപ്പുകൾക്കും ഉപയോഗിക്കുന്നു.ലക്ഷങ്ങൾ കോഴവാങ്ങുന്ന അഡ്മിഷൻ ഇടപാടിൽ സഭാനേതൃത്വം പാവപ്പെട്ട വിശ്വാസികളെ കബളിപ്പിച്ച് പണം തട്ടുകയാണ്. അതിനാൽ പുരോഹിതരടക്കം ഇടനിലക്കാർ നടത്തുന്ന മുഴുവൻ വിദ്യാഭ്യാസ പ്രവേശനം സംബന്ധിച്ചും സിബിഐ അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാകണമെന്നും കാത്തലിക് ലേമെൻസ് അസോസിയേഷൻ  ആവശ്യപ്പെട്ടു.

Related Articles

Latest Articles