ഡച്ച് തുറമുഖ നഗരമായ റോട്ടർഡാമിലെ സർവകലാശാല ആശുപത്രിയിലും സമീപത്തെ അപ്പാർട്ട്‌മെന്റിലുമായി നടന്ന രണ്ട് വെടിവെപ്പിലായി ഒന്നിലധികം ആളുകൾ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.
റോട്ടർഡാം സർവകലാശാല ആശുപത്രിയിലും സമീപത്തെ അപ്പാർട്ട്‌മെന്റിലുമായി നടന്ന വ്യത്യസ്ത വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുന്നു pic.twitter.com/Y9MPb2u7cT
— Tatwamayi News (@TatwamayiNews) September 28, 2023
വെടിവയ്പ് നടന്ന ഇറാസ്മസ് മെഡിക്കൽ സെന്ററിന്റെ ഹെലിപാഡിന് കീഴിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിക്ക് സമീപത്തെ അപ്പാർട്ട്‌മെന്റിലാണ് മറ്റൊരു ആക്രമണം നടന്നത്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. സംഭവത്തിൽ 32 കാരനായ ഒരാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്, രണ്ട് വെടിവയ്പ്പിലും ഇയാൾക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണ്.
സർവകലാശാല ആശുപത്രിയിലെ ക്ലാസ് മുറിയിൽ സൈനിക വസ്ത്രം ധരിച്ച ഒരാൾ കൈത്തോക്കുമായി വെടിയുതിർക്കുകയായിരുന്നു.രണ്ടാമത്തെ സംഭവത്തിൽ വെടിയുതിർത്തയാളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്ത് വിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് റോട്ടർഡാം പോലീസ് പറഞ്ഞു. രണ്ട് സ്ഥലങ്ങളിലും തീപിടിത്തമുണ്ടായതായി പ്രാദേശിക അധികൃതർ അറിയിച്ചു. വെടിവയ്പ്പിനുള്ള കാരണം നിലവിൽ വ്യക്തമായിട്ടില്ല