തൃശ്ശൂർ: കുട്ടികളുമായി സ്കൂളിലേക്ക് പോയ ബസ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്നു. തൃശ്ശൂർ അന്തിക്കാട് ഹൈ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. വാട്ടർ അതോറിറ്റി പൈപ്പിടാനായി കുഴിച്ച കുഴിയിലേക്കാണ് ബസിന്റെ ഒരു വശത്തെ ടയറുകൾ താഴ്ന്നത്.
കനത്ത മഴ പെയ്ത് കുഴിയിലെ മണ്ണ് കുഴഞ്ഞ നിലയിലായിരുന്നു. ഏറെ നേരം പരിശ്രമിച്ചിട്ടും ബസ് കുഴിയിൽ നിന്ന് പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ബസിലുണ്ടായിരുന്ന കുട്ടികളെ മറ്റ് വാഹനങ്ങളിൽ സ്കൂളിലേക്ക് കയറ്റിവിട്ടു. ബസ് ചരിഞ്ഞെങ്കിലും മറിഞ്ഞില്ല. അതിനാൽ തന്നെ കുട്ടികൾക്ക് ആർക്കും പരിക്കേറ്റില്ല. വലിയ അപകടമാണ് ഇതിലൂടെ തലനാരിഴയ്ക്ക് ഒഴിവായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…