വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയെ പിടികൂടുമെന്ന് യുഎസ്. ബാഗ്ദാദിയുടെ വീഡിയോ സന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് യുഎസ് പ്രഖ്യാപനം. ലോകത്തെവിടെയായാലും അവശേഷിക്കുന്ന ഭീകരനേതാക്കളുടെ പതനം ഉറപ്പാക്കാന്‍ യുഎസ് സഖ്യസേന പോരാടുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പോര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. ബാഗ്ദാദിയുടെ വീഡിയോയുടെ ആധികാരികതയും ചിത്രീകരണ തീയതിയും കണ്ടെത്താന്‍ യുഎസ് വിദഗ്ധര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
അഞ്ചു വര്‍ഷത്തിനുശേഷം ആദ്യമായിട്ടാണ് ബാഗ്ദാദിയുടെ വീഡിയോ പുറത്തുവരുന്നത്. ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്ഫോടനങ്ങളെ പ്രകീര്‍ത്തിച്ചാണ് ബാഗ്ദാദിയുടെ വീഡിയോ സന്ദേശം. പതിനെട്ടു മിനിട്ടുള്ള വീഡിയോയില്‍ ബാഗ്ദാദി 40 സെക്കന്‍ഡുകള്‍ മാത്രമേ സംസാരിക്കുന്നുള്ളൂ. സിറിയയില്‍ ഐഎസിന്റെ അവസാന ശക്തികേന്ദ്രമായിരുന്ന ബാഗുസിലെ പരാജയം ബാഗ്ദാദി സമ്മതിക്കുന്നു. ലങ്കന്‍ ആക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വീഡിയോയില്‍ എഴുതിക്കാണിക്കുകയാണ്.
ഐഎസിന്റെ അല്‍ ഫര്ഖാന് മാധ്യമവിഭാഗമാണ് വീഡിയോ പുറത്തുവിട്ടത്. ലങ്കയില്‍ ആക്രമണം നടക്കുന്നതിനു മുമ്പായിരുന്നു ചിത്രീകരണമെന്ന് അവകാശപ്പെടുന്നു. ഇതിനു മുമ്പ് 2014 ലാണ് ബാഗ്ദാദി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
ബെംഗളൂരു : കർണ്ണാടകയിൽ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമോഗ്ഗയിലെ ബിജെപി പ്രതിഷേധത്തിനിടെ മുൻ എംഎൽസി…
കേരളത്തിൽ ബിജെപിയുടെ സ്ഥാനം സഖാക്കൾ തിരിച്ചറിയണമെന്ന് സിപിഎം നേതാവ് ജി സുധാകരൻ
ഉടൻ രാജ്ഭവന്റെ സുരക്ഷയിൽ നിന്ന് ഒഴിയണമെന്ന് പോലീസിനോട് ഗവർണർ I CV ANANDA BOSE
പശ്ചിമബംഗാളിലെ ഡാർജിലിംഗിൽ നടന്ന ട്രെയിനപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. അപകടത്തിൽ 15 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. അഗർത്തലയിൽനിന്നും…
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും ജി 7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയ വൈറൽ ചിത്രം “ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള…
നായിഡുവിനെയും നിതീഷിനെയും ‘ഒതുക്കാൻ’ മോദിയുടെ തന്ത്രം ; പ്രതിപക്ഷത്തിന്റെ പടയൊരുക്കം നേരിടാൻ ബിജെപി