ലോകത്തെ ഏറ്റവും അപകടകാരികളായ ഭീകരഗ്രൂപ്പായി കണക്കാക്കപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റിൽ ആഭ്യന്തര സംഘർഷം മൂർച്ചിച്ചതായി റിപ്പോർട്ട്. സംഘർഷത്തിന്റെ ഭാഗമായി ആഭ്യന്തര അട്ടിമറി നടത്തി ഐ എസിന്റെ നേതൃത്വം പിടിച്ചെടുക്കാൻ ഒരു കൂട്ടം വിദേശ റിബലുകൾ ശ്രമം നടത്തിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിഴക്കൻ സിറിയയിലെ ഹജീൻ ഗ്രാമത്തിൽ കഴിഞ്ഞ ജനുവരി 10 നാണ് അട്ടിമറി ശ്രമം നടന്നത്. ശ്രമം പരാജപ്പെട്ടതിനെ തുടർന്ന് വിമതർ പിന്മാറിയെങ്കിലും ജീവന് ഭീഷണി നേരിട്ടതിനെ തുടർന്ന് ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബഗ്ദാദി ഒളിവിൽ പോയതായാണ് സൂചന. വിമത നേതാവിന്റെ തലക്ക് ബഗ്ദാദി ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. അബു മുത്ത അൽ ജസൈറിയാണ് ഈ വിമതനേതാവെന്ന് പൊതുവെ കരുതപ്പെടുന്നു.
ഐ എസിന്റെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ബ്രിട്ടീഷ്- അമേരിക്കൻ ഇന്റലിജിൻസ് ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം, രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഐ എസിന്റെ ഉന്നത നേതാക്കൾ ഹജീൻ ഗ്രാമത്തിൽ ഒത്തുകൂടിയത്. ഒരിക്കൽ 70,000 ത്തോളം ഭീകരർ അംഗങ്ങളായിരുന്ന ഐ ഐസിൽ ഇപ്പോൾ ആയിരത്തോളം പേരാണ് അവശേഷിക്കുന്നത്.
കോഴിക്കോട് : വൈദ്യൂതി നിലച്ചതിനു പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചതായി പരാതി. കോഴിക്കോട് പന്തീരാങ്കാവിലാണ് ഒരു സംഘം…
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍…
കുട്ടി മേയറുടെയും എംഎൽഎയുടെയും ധാർഷ്ട്യം കണ്ടോ ?
ഇസ്ലാമാബാദ്: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതിയിട്ട പാകിസ്ഥാൻ ഡോക്ടർക്ക് 18 വർഷത്തെ തടവ് ശിക്ഷ വിധിച്ച്…
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെ ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന്…
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഇന്ന് കേരളാ തീരത്ത് റെഡ് അലർട്ട് തുടരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ…