വർക്കല : തലസ്ഥാനത്തെ രണ്ട് മണിക്കൂറോളം മുൾമുനയിൽ നിർത്തിക്കൊണ്ട് പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ യുവാവിനെയും യുവതിയെയും രക്ഷപ്പെടുത്തി.വർക്കല പാപനാശം ബീച്ചിലായിരുന്നു അപകടം. ഏകദേശം രണ്ട് മണിക്കൂറോളം ഇരുവരും പോസ്റ്റിൽ തൂങ്ങിപ്പിടിച്ച് നിന്നു.
ഇതിനിടയിൽ യുവതിയുടെ കഴുത്തിൽ ഗ്ലൈഡറിന്റെ കയർ കഴുത്തിൽ കുരുങ്ങുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. ഇതോടെ ആശങ്ക വർധിച്ചു. താഴെ നിന്ന് ഉയരം ക്രമീകരിക്കാവുന്ന ഹൈമാസ്റ്റ് ലൈറ്റിലായിരുന്നു ഇരുവരും കുടുങ്ങിയത്. ഇതിനാൽ നല്ല ഉയരത്തിലായിരുന്നിട്ടുകൂടി ഇരുവരെയും താഴെയെത്തിക്കാനായി. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് .കോയമ്പത്തൂർ സ്വദേശിനിയായ യുവതിയും പാരാഗ്ലൈഡിങ് ഇൻസ്ട്രക്ടറായ യുവാവുമാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. പെട്ടന്നുണ്ടായ കാറ്റിലെ വ്യതിയാനമാണ് അപകടകാരണമായി കണക്കാക്കപ്പെടുന്നത്.
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച
ലക്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശിൽ ‘ തൃണമൂൽ രാഷ്‌ട്രീയം’ പരീക്ഷിച്ച് ദരിദ്രരെ…
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. അസോസിയേറ്റ് പ്രൊഫസര്‍…
പാറ്റ്‌ന : ബിഹാറിലെ സീതാമഢിയില്‍ സീതാക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്രത്തില്‍നിന്ന് സ്വയം അകന്നുനിന്നവര്‍ക്ക് അതിന് കഴിയുകയില്ലെന്നും…