വർക്കല : തലസ്ഥാനത്തെ രണ്ട് മണിക്കൂറോളം മുൾമുനയിൽ നിർത്തിക്കൊണ്ട് പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ യുവാവിനെയും യുവതിയെയും രക്ഷപ്പെടുത്തി.വർക്കല പാപനാശം ബീച്ചിലായിരുന്നു അപകടം. ഏകദേശം രണ്ട് മണിക്കൂറോളം ഇരുവരും പോസ്റ്റിൽ തൂങ്ങിപ്പിടിച്ച് നിന്നു.
ഇതിനിടയിൽ യുവതിയുടെ കഴുത്തിൽ ഗ്ലൈഡറിന്റെ കയർ കഴുത്തിൽ കുരുങ്ങുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. ഇതോടെ ആശങ്ക വർധിച്ചു. താഴെ നിന്ന് ഉയരം ക്രമീകരിക്കാവുന്ന ഹൈമാസ്റ്റ് ലൈറ്റിലായിരുന്നു ഇരുവരും കുടുങ്ങിയത്. ഇതിനാൽ നല്ല ഉയരത്തിലായിരുന്നിട്ടുകൂടി ഇരുവരെയും താഴെയെത്തിക്കാനായി. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് .കോയമ്പത്തൂർ സ്വദേശിനിയായ യുവതിയും പാരാഗ്ലൈഡിങ് ഇൻസ്ട്രക്ടറായ യുവാവുമാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. പെട്ടന്നുണ്ടായ കാറ്റിലെ വ്യതിയാനമാണ് അപകടകാരണമായി കണക്കാക്കപ്പെടുന്നത്.