ദില്ലി: ക്രിമിനൽ സംഘങ്ങളെ തടയുന്നതിനായി എൻഐഎ രാജ്യത്തുടനീളമുള്ള 60 വ്യത്യസ്ത സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ദില്ലി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ലോറൻസ് ബിഷ്‌ണോയി, നീരജ് ബവാന സംഘത്തിലെ 10 ഗുണ്ടാസംഘങ്ങൾക്കെതിരെ എൻഐഎ കേസെടുത്തതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.
സിദ്ദു മൂസ് വാല വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുണ്ടാസംഘങ്ങളും തീവ്രവാദ ഗ്രൂപ്പുകളും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് റെയ്ഡ് നടന്നത്. ഐഎസ്‌ഐ ഈ കൂട്ടുകെട്ട് മുതലെടുത്ത് രാജ്യത്ത് തങ്ങളുടെ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത വ്യക്തിത്വങ്ങളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് നീരജ് ബവാന എന്ന നീരജ് സെഹ്‌രാവത്തും സംഘവും. സോഷ്യൽ മീഡിയയിലും ഇവർ ഭീതി പരത്തിയിരുന്നു. ബവാനയും സംഘവും ലോറൻസ് ബിഷ്‌ണോയി ഗാനുമായി കൂട്ടയുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും എൻഐഎ പറഞ്ഞു. ഈ സംഘങ്ങൾ സജീവമാണെന്നും ജയിലുകൾ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാനഡയിൽ നിന്നുള്ള മൂസ് വാലയെ കൊലപ്പെടുത്തിയത് ഗുണ്ടാസംഘം ഗോൾഡി ബ്രാറാണെന്നും കണ്ടെത്തി.

