കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ തെറ്റായ പ്രോസിക്യൂഷന്‍ നടപടി ഉണ്ടായതായി ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്. കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെയാണ് ദിലീപിന്റെ നീക്കം. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിനെ തെറ്റിധരിപ്പിച്ചുവെന്നുമാണ് ദിലീപിന്റെ ആരോപണം. തന്നെ കുടുക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ദിലീപ് ഗൂഢാലോചനയുടെ ഇര താനാണെന്നും പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ തുടര്‍ അന്വേഷണത്തിലാണ് ദിലീപ് പ്രതിസ്ഥാനത്തേക്ക് വരുന്നത്.
കേസിൽ ആദ്യ ആറു പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കോടതി ദിലീപടക്കമുള്ള നാല് പ്രതികളെ വെറുതെവിട്ടത്. കേസിലെ എട്ടാം പ്രതി ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.കേസിലെ ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കുള്ള ശിക്ഷാവിധി പുറത്ത് വരുന്നത് ഡിസംബര്‍ 12നാണ്.

