അബുദാബി: ഹിന്ദിയെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് അബുദാബിയിലെ കോടതികള്‍. അറബിയും ഇംഗ്ലീഷുമാണ് മറ്റു രണ്ടു ഭാഷകള്‍. കോടതിയിലെ രേഖകളടക്കം ഇനി ഹിന്ദിയില്‍ ലഭ്യമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
നിയമ നടപടികളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും വ്യക്തമായ അവബോധമുണ്ടാവാന്‍ ഹിന്ദി സംസാര ഭാഷയായിട്ടുള്ളവരെ സഹായിക്കുകയാണു ലക്ഷ്യമെന്ന് അബുദാബി ജുഡീഷല്‍ ഡിപ്പാര്‍ട്ടുമെന്റ് (എഡിജെഡി) വെബ്‌സൈറ്റില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമനടപടികളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും ഇതു സഹായിക്കുമെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. യുഎഇ ജനസംഖ്യയുടെ 30 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. തൊഴില്‍ സംബന്ധമായ കേസുകളിലെ ക്ലെയിം ഫോമുകള്‍ അടക്കം ഹിന്ദിയില്‍ ലഭ്യമാകും.
രാഹുലിനെ റായ്ബറേലിക്കും വേണ്ടേ ? വീഡിയോ കാണാം...
മലപ്പുറം: താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തില്‍ പ്രതികളായ നാല് പോലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതികളെ…
കോഴിക്കോട് : വൈദ്യൂതി നിലച്ചതിനു പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചതായി പരാതി. കോഴിക്കോട് പന്തീരാങ്കാവിലാണ് ഒരു സംഘം…
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍…
കുട്ടി മേയറുടെയും എംഎൽഎയുടെയും ധാർഷ്ട്യം കണ്ടോ ?
ഇസ്ലാമാബാദ്: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതിയിട്ട പാകിസ്ഥാൻ ഡോക്ടർക്ക് 18 വർഷത്തെ തടവ് ശിക്ഷ വിധിച്ച്…