മുംബൈ: ട്വിറ്ററിന് പിന്നാലെ പിരിച്ചുവിടാനൊരുങ്ങി ഷെയർചാറ്റും.ബാംഗ്ലൂർ ആസ്ഥാനമായ മൊഹല്ല ടെക്കിന്റെ ഉടമസ്ഥതയിലുള്ള ഷെയർ ചാറ്റും അതിന്റെ വിഡിയോ ആപ് ആയ മോജും ആണ് തൊഴിലാളികളെ പിരിച്ചുവിട്ടു തുടങ്ങിയതെന്നാണ് പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 20 ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. 2200 ലേറെ ജീവനക്കാരാണ് കമ്പനിയിലുള്ളത്. 500 കോടി ഡോളറാണ് ഇതിന്റെ വിപണി മൂല്യം. വളരെ വേദനയോടെയാണ് ഈ തീരുമാനമെടുത്തത് എന്നാണ് കമ്പനിയുടെ വക്താവ് ഔദ്യോഗികമായി അറിയിച്ചു.
മൊഹല്ല ടെക്കിന്റെ മൊത്തം ചെലവുകൾ 2021 സാമ്പത്തിക വർഷത്തിലെ 1,557.5 കോടി രൂപയിൽ നിന്ന് ഏകദേശം 119% ഉയർന്ന് 3,407.5 കോടി രൂപയായിട്ടുണ്ട്. മാർക്കറ്റിംഗ്, ജീവനക്കാരുടെ ആനുകൂല്യങ്ങൾ, ഐടി ചെലവുകൾ എന്നിവയിലെ വർധനവാണ് ഇതിനെല്ലാം കാരണമായി ചൂണ്ടിക്കാണിക്കുന്നത്.”പ്രവർത്തനേതര ചെലവുകൾ” കാരണം മൊഹല്ല ടെക്കിന്റെ നഷ്ടം 2498.6 കോടി രൂപയിൽ നിന്ന് 2,988.6 കോടി രൂപയായി വർദ്ധിച്ചുവെന്നും കണക്കുകൾ പറയുന്നു.
നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india
ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…
ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…
ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA
തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…