തിരുവനന്തപുരം:മദ്യവിൽപനയിൽ സർവ്വകാല റെക്കോർഡ് സ്വന്തമാക്കി കേരളത്തിലെ കുടിയന്മാർ. സംസ്ഥാനത്ത് ഇത്തവണ പുതുവർഷത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ വിറ്റത് 92.73 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇത് 82.26 കോടിയായിരുന്നു. പത്ത് കോടിയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്. പുതുവർഷത്തലേന്ന് ഉൾപ്പടെ 10 ദിവസം വിറ്റത് 686.25 കോടിയുടെ മദ്യമാണ്. കഴിഞ്ഞതവണ ഇത് 649.32 കോടിയായിരുന്നു.
ക്രിസ്മസിനും റെക്കോർഡ് മദ്യവിൽപനയാണ് കേരളത്തിൽ നടന്നത്. ഡിസംബർ 22, 23, 24 തീയതികളിൽ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകൾ വഴി 229.80 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ വിൽപന 215.49 കോടിയായിരുന്നു. കൊല്ലം ആശ്രമത്തെ ബിവറേജസ് ഔട്ട്ലെറ്റാണ് വിൽപനയിൽ മുന്നിൽ, 68.48 ലക്ഷം. രണ്ടാമത് തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലെറ്റ്. വിൽപന 65.07ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലെറ്റാണ്. ഇവിടെ 61.49 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…
മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?