ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ അറേബ്യന്‍ പെനിന്‍സുല നേതാവ് ഖാസിം അല്‍ റിമിയെ വധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യെമനിലെ വ്യോമാക്രമണത്തിലാണ് അല്‍ റിമി കൊല്ലപ്പെട്ടതെന്ന് ട്രംപ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍, അല്‍ഖ്വയ്ദ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഖാസിം അല്‍ റിമി വധിക്കപ്പെട്ടതോടെ അമേരിക്കയും അതിന്റെ സഖ്യകക്ഷികളും സുരക്ഷിതരായെന്ന് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. തങ്ങള്‍ക്ക് നാശമുണ്ടാക്കുന്ന ഭീകരവാദികളെ കണ്ടുപിടിച്ച് ഇല്ലാതാക്കി അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നത് തുടരുമെന്നും ട്രംപ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
യെമനിലെ അമേരിക്കന്‍ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ആക്രമണം ആസൂത്രണം ചെയ്തിരുന്നത് ഖാസിം അല്‍ റിമിയുടെ നേതൃത്വത്തിലായിരുന്നുവെന്ന് ആരോപിച്ച ട്രംപ്, എപ്പോഴാണ് ഖാസിം കൊല്ലപ്പെട്ടതെന്നതെന്നുള്ള വിശദാംശങ്ങള്‍ പറയാന്‍ തയാറായില്ല.
തിരുവനന്തപുരം: വ്യോമയാന രംഗത്ത് ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടരുന്നു. മുന്നറിയിപ്പില്ലാതെ…
ചേർത്തല:53 വർഷമായി സി.പി.എം അനുഭാവികൾ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136പേർ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ചേർത്തല…
ദില്ലി : എസ്എന്‍സി ലാവ്ലിന് കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ…