ഇസ്ലാമാബാദ് : ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന പാക് സൈനികൻ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ക്വായില്‍ തെഹ്‌രീക്-ഇ-താലിബാന്‍ (ടിടിപി) തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് പാക് സൈനികനായ മേജര്‍ മോയിസ് അബ്ബാസ് ഷാ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ പതിനൊന്ന് തീവ്രവാദികളെ വധിച്ചതായും രണ്ട് സൈനികർ കൊല്ലപ്പെട്ടതായും സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. പാകിസ്ഥാനിലെ തെക്കന്‍ വെസിരിസ്താന്‍ ജില്ലയിലാണ് സൈന്യം തീവ്രവാദികളുമായി ഏറ്റുമുട്ടിയത്.
2019-ല്‍ ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞത് അഭിനന്ദന്‍ ഉള്‍പ്പെടെയുള്ള വ്യോമസേനാ സംഘമാണ്. ഇതിനിടെയാണ് മിഗ് വിമാനം തകര്‍ന്നാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ടത്. ദിവസങ്ങൾക്ക് ശേഷം അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറിയിരുന്നു.

